ബൈഡൻ അധികാരം കൈമാറി; 85 മിനിറ്റ് യുഎസ് ഭരിച്ച് കമല ഹാരീസ്
Saturday, November 20, 2021 10:37 PM IST
വാഷിംഗ്ടണ്‍ ഡിസി: ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡന്‍റിന്‍റെ പൂർണ അധികാരം ഏറ്റെടുത്ത വനിതാ പ്രസിഡന്‍റായി കമല ഹാരീസ്. നവംബർ 19 വെള്ളിയാഴ്ച രാവിലെ 10.10 മുതൽ 11.35 വരെയാണ് പ്രസിഡന്‍റ് ബൈഡന്‍റെ പൂർണ ചുമതല കമലാ ഹാരീസിനെ ഏൽപിച്ചു കൊണ്ട് സ്പീക്കർ നാൻസി പെലോസിന്‍റെ അറിയിപ്പുണ്ടായത്.

അധികാര കൈമാറ്റത്തിന്‍റെ ഒൗദ്യോഗിക അറിയിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്ക്കി വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അൽപനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് ഹാരിസ് തന്‍റെ ചുമതലകൾ നിർവഹിച്ചതെന്ന് അധികൃതർ അറിയിച്ചു.

79-ാം ജ·ദിനത്തിന്‍റെ തലേന്നായിരുന്നു ബൈഡൻ കൊളോനോസ്കോപ്പി പരിശോധനയ്ക്ക് വിധേയനായത്. ബൈഡൻ ആരോഗ്യവാനാണെന്നും തന്‍റെ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തിന്‍റെ കഴിയുമെന്നും ഓപ്പറേഷന് ശേഷം ബൈഡൻറെ ഡോക്ടർ പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിൽ ആശങ്കയില്ലെന്ന് ബൈഡന്‍റെ ഫിസീഷ്യനും പറഞ്ഞു.

85 മിനിറ്റ് പരിശോധന പൂർത്തിയായതോടെ 11.35ന് കമല ഹാരീസിന് നൽകപ്പെട്ട ഉത്തരവാദിത്വങ്ങൾ പ്രസിഡന്‍റ് ബൈഡൻ ഏറ്റെടുത്തു.

പ്രസിഡന്‍റിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് പ്രസ് സെക്രട്ടറി അറിയിച്ചു. 85 മിനിറ്റിനുശേഷം ചുമതലയൊഴിഞ്ഞതോടെ വാഷിംഗ്ടണിൽ നിന്നും കമല ഹാരീസ് കൊളംബസ് ഒഹായോയിലേക്ക് യാത്രയായി.