എഡ്മന്റണ്‍: വളർന്നു വരുന്ന സംഗീത പ്രതിഭകളുടെ മാധുര്യമാർന്ന സംഗീത ആലാപനത്തിനു വേദിയായി ’സ്വരലയ’ സംഗീത വിരുന്ന്. എഡ്മന്റണിലെ മലയാളികളുടെ പ്രിയ ഗായികയെ ശ്രുതി സ്. നായരുടെ കീഴിൽ സംഗീതം അഭ്യസിക്കുന്ന ഇരുപതിലധികം കുട്ടികളുടെ വാർഷിക സംഗീത അവതരണമായിരുന്നു ’സ്വരലയ’.
നവംബർ ഒന്നിന് ആൽബെർട്ട യൂണിവേഴ്സിറ്റിയുടെ സെയിന്റ് ജീൻ ഓഡിറ്റോറിയത്തിലായിരുന്നു സ്വരലയ അരങ്ങേറിയത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന അവതരണത്തിൽ ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയഗാനങ്ങളും, പ്രശസ്ത സിനിമ ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു.
അനൂഹ്യ സുജിത, ഖുഷി ത്രിവേദി, റാഷി ഷാ, ദേവ് വിനോദ്, ഇഷാ ടോണി, അഭിരാമി പനീർസെൽവം, ഹരിണി സെൽവരാജൻ, എലീഷാ ലൂക്ക്, ഫിയോണ ഡിബി, ജൊഹാൻ ജോബി, ഗ്രേസ് ജോർജ്, മരിയ ജോർജ്, നോയേല ഷൈജു, പൂജ മിസ്ത്രി, അഭിഷേക് രഘുറാം, ശ്രീഹരി പ്രതാപ്, റീസ് തെരേസ, വരദ ശ്രീജിത്ത് എന്നിവർ സംഗീതം ആലപിച്ചു. അനിരുദ് മാങ്കോട്ടിയ, ചൈതന്യ ഗൗതം, ഷമാൻ സിങ്, ഭുയുഷ് ന്യൂപൻ എന്നിവർ തബലയിലും, ഗീതാഞ്ജലി സോഹൻപാൽ സിത്താറിലും, രാഘവ് വാമരാജു കീബോര്‍ഡിലും അകന്പടി നൽകി. രാഗമാല മ്യൂസിക് സൊസൈറ്റിയുടെ പ്രോഗ്രാം ചെയർ ഓജസ് ജോഷിയും, ഇന്ത്യൻ മ്യൂസിക് അക്കാഡമിയുടെ സ്ഥാപക ശർമിള മാത്തൂരും പരിപാടിയിൽ വിശിഷ്ട വ്യക്തികളായിരുന്നു. അവസാന ഇനമായി അധ്യാപിക ശ്രുതിയുടെ ഗാനം ആലപിച്ചു. ഗ്രേസ് ജോർജിന്റെ സുഭഗമായ അവതരണം പരിപാടിയുടെ മാറ്റു കൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകി.
റിപ്പോർട്ട്: പിവിബി