ഒക്‌ലഹോമ മേയർ തെരഞ്ഞെടുപ്പ്: മരണമടഞ്ഞ സ്ഥാനാർഥി ചാൾസ് ലാന്പ് രണ്ടാം സ്ഥാനത്ത്
Friday, February 15, 2019 6:48 PM IST
ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റിയിൽ ഫെബ്രുവരി 12 ചൊവ്വാഴ്ച നടന്ന മേയർ തെരഞ്ഞെടുപ്പിൽ മരണമടഞ്ഞ സ്ഥാനാർഥി രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു മേയർ തെരഞ്ഞെടുപ്പിൽ മുൻ മേയർ ചാൾസ് ലാന്പ് (72) നോമിനേഷൻ നൽകിയത്. മൂന്നാം തവണ മത്സരിക്കാൻ നോമിനേഷൻ സമർപ്പിച്ചെങ്കിലും മത്സരിക്കാൻ വിധി അനുവദിച്ചില്ല. മരണം ചാൾസിനെ തട്ടിയെടുക്കുകയായിരുന്നു.

ഇതിനിടയിൽ നോമിനേഷൻ പേപ്പറിൽ നിന്നും പേര് പിൻവലിക്കുന്നതിനും മറ്റൊരാളെ മത്സരിപ്പിക്കുന്നതിനുമുള്ള സമയവും കഴിഞ്ഞിരുന്നു. ബാലറ്റ് പേപ്പറിൽ ചാൾസിന്‍റെ പേര് അച്ചടിച്ചു വന്നു. ചാൾസിന്‍റെ മുഖ്യ എതിരാളി നിലവിലുള്ള മേയർ ഡാൻ ഒ. നീലായിരുന്നു. മറ്റൊരാൾ കൂടെ രംഗത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ അറിഞ്ഞു കൊണ്ടു തന്നെ ചാൾസിന് വോട്ട് നൽകി. കാരണം മറ്റൊന്നുമല്ല ഡാൻ വീണ്ടും മേയറാകുന്നതു വോട്ടർമാർ ഇഷ്ടപ്പെട്ടിരുന്നില്ല. ചാൾസിന് വോട്ട് കൂടുതൽ ലഭിക്കുകയാണെങ്കിൽ പുതിയൊരാളെ നിർദേശിക്കുന്നതിനുള്ള അവസരം വോട്ടർമാർക്ക് ലഭിക്കുമായിരുന്നു.

ഫലം പുറത്തുവന്നപ്പോൾ ചാൾസിന് രണ്ടാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. ഡാനിന് പോൾ ചെയ്ത വോട്ടിന്‍റെ 50 ശതമാനവും നേടാനായില്ല. ഏപ്രിൽ 2ന് നടക്കുന്ന റണ്‍ ഓഫിൽ രണ്ടു സ്ഥാനാർഥികൾ വീണ്ടും ഏറ്റുമുട്ടും.

90,000 ജനസംഖ്യയുള്ള ഒക്ലഹോമയിൽ നിന്നും 15 മൈൽ അകലെ സ്ഥിതി ചെയ്യുന്ന എഡ്മണ്ട് സിറ്റിയിലാണ് ഈ അപൂർവ തെരഞ്ഞെടുപ്പു രംഗം അരങ്ങേറിയത്.


റിപ്പോർട്ട്: പി.പി. ചെറിയാൻ