രോഗിക്ക് ചികിത്സ നിരസിച്ച ഇൻഷുറൻസ് കന്പനി 25.5 മില്യൻ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
Monday, November 12, 2018 10:52 PM IST
ഒക്ലഹോമ: കാൻസർ രോഗത്തിന് റേഡിയേഷൻ തെറാപ്പി നൽകുന്നതിനുള്ള പണം നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കന്പനി 25.5 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു ഒക്ലഹോമ ജൂറി നിർദേശിച്ചു. 2014 ലായിരുന്നു സംഭവം. ഒറാന കണ്ണിംഹാം എന്ന കാൻസർ രോഗിക്ക് പ്രൊട്ടോണ്‍ റേഡിയേഷൻ തെറാപ്പി നൽകണമെന്ന ഡോക്ടറ·ാരുടെ നിർദേശം അറ്റ്നാ ഇൻഷുറൻസ് ഡോക്ടർ നിരസിക്കുകയായിരുന്നു. പ്രോട്ടോണ്‍ ചികിത്സ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടികാട്ടിയായിരുന്നു അറ്റ്നയുടെ നടപടി.


ഒരു വർഷത്തിനുശേഷം 2015 ൽ 54ാം വയസിൽ ഒറാന മരിച്ചു. ഒറാനയുടെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിന് മറ്റു പല വഴികളും ഒറാനയുടെ ഭർത്താവ് റോത്തിന് കണ്ടെത്തേണ്ടി വന്നു. ഡോക്ടർമാർ നിർദ്ദേശിച്ച സമയത്തു ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഒറാന രക്ഷപ്പെടുമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു കന്പനിക്കെതിരെ കേസ് നൽകിയത്.

അറ്റ്നാ ഡോക്ടർമാർ ഈ കേസ് വേണ്ടവിധം പരിഗണിച്ചില്ലെന്ന് ജൂറി കണ്ടെത്തി. ഒക്ലഹോമയിൽ ആദ്യമായാണു ഇൻഷുറൻസ് കന്പനിക്ക് ഇത്രയും തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുന്നത്. അറ്റ്നാ ഇതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ