ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പുതിയ പാലത്തിന്‍റെ നിർമാണം അനിശ്ചിതാവസ്ഥയിൽ. തോടിൽ ശക്തമായ ഒഴുക്ക് നിലനിൽക്കുന്നതാണ് പാലംനിർമാണം തടസപ്പെടാൻ കാരണമായത്. അതേസമയം തോടിൽ ഒഴുക്കിന് തടസമായി കിടന്നിരുന്ന മണ്ണ് നീക്കി. തോട്ടിൽ പാലത്തിന് കീഴിൽ വെള്ളത്തിന്‍റെ ഒഴുക്കിന് വലിയ തടസമായിരുന്നു ഈ മണ്ണ്.

പുതിയപാലം നിർമിക്കുന്നതിന്‍റെ ഭാഗമായി തോട്ടിലുണ്ടായിരുന്ന മണ്ണാണ് നീക്കിയത്. ഒഴുക്ക് തടസപ്പെട്ടാൽ തോട്ടിൽനിന്ന് വെള്ളം കരയിലേക്ക് കയറുമെന്ന ആശങ്ക പരിഹരിക്കാനായാണ് മഴ കുറഞ്ഞതോടെ മണ്ണുനീക്കൽ നടപടികൾ തുടങ്ങിയത്. കോൺക്രീറ്റ് തൂണുകളുടെ നിർമാണത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വശങ്ങൾ ഇടിച്ചുനിരത്തിയതിന് ശേഷം കൂട്ടിയിട്ട മണ്ണായിരുന്നു ഒഴുക്കിനു തടസം.

പുതിയ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ വെള്ളം തോട്ടിൽനിന്ന് കയറിയാൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുണ്ട്. ഇതുംകൂടി മുന്നിൽക്കണ്ടാണ് മണ്ണുനീക്കൽ തുടങ്ങിയിട്ടുള്ളത്. കാലവർഷം കനക്കുംമുൻപ് തോട്ടിലെ തടസങ്ങൾ നീക്കണമെന്ന്‌ പ്രദേശവാസികളും ആവശ്യമുന്നയിച്ചിരുന്നു. ഇതുംകൂടി പരിഗണിച്ചാണ് നടപടി. യന്ത്രസഹായത്തോടെയാണ് മണ്ണുനീക്കുന്നത്. പാലം നിർമാണം നടക്കുന്ന ഭാഗത്തേക്കു വേനലിൽ വെള്ളമെത്താതിരിക്കാൻ ഒരുക്കിയ തടസങ്ങളും നീക്കും. 2018-ലും 19-ലും പ്രളയകാലങ്ങളിൽ വെള്ളം കയറിയ ഭാഗമാണിത്.