വടക്കഞ്ചേരി: ടൗണിലൂടെ നടക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം അപകടകുഴികൾ പലയിടത്തുമുണ്ട്. ടൗണിൽ തിരക്കേറിയ മന്ദംജംഗ്ഷനിൽ ഇക്കോഷോപ്പിനു മുന്നിലാണ് ഈ കുഴി. ഇതു വെറും റോഡ് തകർന്നുള്ള കുഴിയല്ല.

ചവിട്ടിയാൽ താഴ്ന്നുപോകും. റോഡിനടിയിലെ നാലടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് താഴ്ന്നുപോകുന്നതാണ് ഈ അപകട കുഴി.

ഇതിനാൽ നടന്നുപോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകും. വ്യത്യസ്ത ദിവസങ്ങളിലായി മൂന്നുപേർ കുഴിയിൽ പെട്ടെങ്കിലും കാലിന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

സമീപത്തെ വ്യാപാരികൾ വിവരം സമീപത്തെ പഞ്ചായത്ത് ഓഫീസിൽ പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡാണെന്നും അവരാണ് അറ്റകുറ്റപണി നടത്തേണ്ടത് എന്നുമാണ് പറഞ്ഞത്.

കച്ചവടക്കാർതന്നെ കുഴിമൂടാം എന്നുകരുതി കുറെ കല്ല് നിറച്ചെങ്കിലും അതെല്ലാം താഴ്ന്നു പോകുന്ന സ്ഥിതിയാണ്. കാര്യമായ പണികൊണ്ടു മാത്രമെ ഇത് പരിഹരിക്കാനാകൂ.