കാഞ്ഞിരപ്പുഴ: പൂഞ്ചോലയിൽ ഒറ്റക്കൊമ്പന്‍റെ വിളയാട്ടം. മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ പെരുമലയിൽ നിന്നിറങ്ങിയ ഒറ്റക്കൊമ്പനാണ് നാട്ടുകാരെ വിറപ്പിച്ചത്.

കാഞ്ഞിരം പള്ളിക്ക് സമീപവും സർക്കാർ എൽപി സ്കൂളിന് സമീപവും കൊമ്പനെത്തി. തുടർന്ന് കടുകുമാക്കൽ ബിജുമോന്‍റെ പൈനാപ്പിൾ തോട്ടത്തിൽ മണിക്കൂറുകളോളമാണ് ആന നിലയുറപ്പിച്ചത്. നൂറോളം പൈനാപ്പിൾ ചെടികൾ പിഴുതെടുത്തും ചവിട്ടിയും നശിപ്പിച്ചു.

സജി മൈലംവേലിൽ, ജോർജ് വലിയപറമ്പിൽ, ജോണി കന്നുംകുളമ്പിൽ, സരോജിനി, പ്രകാശൻ പാട്ടുപാറയിൽ, റോയി ഇലവുങ്കൽ, വിജയൻ താഴെവീട്ടിൽ, മോഹനൻ കീന്തനാനിക്കൽ എന്നിവരുടെ തോട്ടത്തിലും വീടിന് സമീപവും കാട്ടാന പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈറിന്‍റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി.

മണ്ണാർക്കാട് ആർആർടി അഖിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പടക്കം എറിഞ്ഞും മറ്റും തുരത്തിയത്. ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ അഷ്റഫ്, ദീപ്തി, ഷിന്‍റോ എന്നിവരും ആനയെ കാട്ടിലേക്ക്തുരത്തുന്നതിന് നേതൃത്വം നൽകി.