വോട്ടിംഗ് മെഷീനുകളുടെ റാൻഡമൈസേഷൻ പൂർത്തിയായി
Wednesday, April 17, 2024 2:56 AM IST
ഇടുക്കി: ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. വിവിധ പോളിംഗ് സ്റ്റേഷനുകളിലേക്ക് റിസർവ് ഉൾപ്പെടെയുള്ള വോട്ടിംഗ് മെഷീനുകളാണ് റാൻഡമൈസ് ചെയ്തത്. കളക്ടറേറ്റിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയയിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, തെരഞ്ഞെടുപ്പ് നിരീക്ഷകൻ വികാസ് സിതാറാംജി ഭാലെ, സ്ഥാനാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേവികുളം -195, ഉടുന്പൻചോല -193, തൊടുപുഴ -216, ഇടുക്കി -196, പീരുമേട് -203 എന്നിങ്ങനെ ജില്ലയിൽ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 1003 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് റാൻഡമൈസേഷൻ നടപടി പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ വിവിധ അസംബ്ലി സെഗ്മെന്‍റുകളിലേക്കും രണ്ടാംഘട്ടത്തിൽ അസംബ്ലി സെഗ്മെന്‍റുകളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുമാണ് വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തത്.

സ്പെഷൽ പോലീസ് നിയമനം

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 25, 26 തിയതികളിലെ ഡ്യൂട്ടിക്കായി സ്പെഷൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്. 18 വയസ് പൂർത്തീകരിച്ച എൻഎസ്എസ് പ്രവർത്തകർക്കും എസിപിസി കേഡറ്റുകൾക്കും എൻസിസി കേഡറ്റുകൾക്കും സ്പെഷൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാം.

എൻഎസ്എസിലും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തീകരിച്ചു പോയവർക്കും അപേക്ഷിക്കാം. ഇതിനു പുറമെ കേന്ദ്ര പോലീസ് സേനയിൽനിന്നും വിവിധ സൈനിക യൂണിറ്റിൽ നിന്നും സംസ്ഥാന പോലീസിൽനിന്നും വിരമിച്ചവർക്കും സ്പെഷൽ പോലീസ് ഓഫീസർമാരായി പ്രവർത്തിക്കാം.

താത്പര്യമുള്ളവർ അവരവർ താമസിക്കുന്ന പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുന്പാകെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം 18ന് വൈകുന്നേരം അഞ്ചിനു മുൻപ് ഹാജരാകണം.

100 വയസ് പിന്നിട്ടവർ 139

പുതിയ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 100 വയസ് പിന്നിട്ട 139 വോട്ടർമാർ ഉള്ളതിയാണ് കണക്ക്. ഇതിൽ 85 പേർ സ്ത്രീകളും 54 പേർ പുരുഷൻമാരുമാണ്. ദേവികുളം - 33 ഉടുന്പൻചോല, തൊടുപുഴ- 34, ഇടുക്കി-16, പീരുമേട് - 22.