സ്കൂട്ടർ ടോറസിനടിയിൽപ്പെട്ടു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Sunday, April 28, 2024 3:38 AM IST
തൊടുപുഴ: ടോറസ് ലോറിക്കടിയിൽപ്പെട്ട സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ ന്യൂമാൻ കോളജ് ജംഗ്ഷനിൽ ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം. സ്ഥിരം അപകട മേഖലയാണ് ഈ ജംഗ്ഷൻ.

കാഞ്ഞിരമറ്റം ജംഗ്ഷനിൽനിന്നാണ് ടോറസും സ്കൂട്ടറും വന്നത്. ന്യൂമാൻ കോളജ് ജംഗ്ഷനിലെ തിരക്കുമൂലം ഇവിടെ വാഹനങ്ങൾ കടന്നുപോകാനായി ടോറസ് നിർത്തി. ഈ സമയം ഇടതുവശത്തു കൂടി ടോറസിന് മുന്നിലേക്കു കടന്ന് കാരിക്കോട് റോഡിലേക്ക് പോകാനായി സ്കൂട്ടർ യാത്രികർ ശ്രമിച്ചു.

എന്നാൽ സ്കൂട്ടർ മുന്നോട്ടെടുത്തത് ടോറസ് ലോറിയുടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. മുന്നോട്ടെടുത്ത ലോറിയുടെ വലതു ഭാഗത്ത് തട്ടി സ്കൂട്ടർ മറിഞ്ഞു. യാത്രക്കാരായ ദന്പതികളും കുട്ടിയും റോഡിലേക്ക് വീഴുകയും ചെയ്തു. വേഗത കുറവായിരുന്നതുകൊണ്ട് ടോറസ് ലോറി പെട്ടന്ന് നിർത്താനായാതിനാൽ വലിയ അപകടമൊഴിവായി. സ്കൂട്ടർ യാത്രികർക്ക് നിസാര പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന സ്കൂട്ടർ പോലീസെത്തിയ ശേഷം സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ നീക്കി. സ്ഥിരം അപകട മേഖലയായ ന്യൂമാൻ കോളജ് ജംഗ്ഷനിൽ ഡിവൈഡറുകളോ സ്പീഡ് ബ്രേക്കറോ ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.