കരിയാര്‍ സ്പില്‍വേ തുറക്കാന്‍ വൈകുന്നു ; നീരൊഴുക്ക് നിലച്ച് കരിയാറും തോടുകളും
Tuesday, April 30, 2024 6:46 AM IST
കടുത്തുരുത്തി: കരിയാര്‍ സ്പില്‍വേ തുറക്കാന്‍ വൈകുന്നു. പോളയും പായലും നിറഞ്ഞു നീരൊഴുക്ക് നിലച്ച് കരിയാറും തോടുകളും. കരിയാറിലും എഴുമാംകായലിലും തോടുകളിലും പോളയും പായലും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇവ കെട്ടിക്കിടന്ന് ചീഞ്ഞഴുകുന്നതും മലിനജലവും ദുര്‍ഗന്ധവും കാരണം പടിഞ്ഞാറന്‍ മേഖലയിലെ ജനജീവിതം ദുരിതമാകുകയാണ്.

കരിയാറിലെയും തോടുകളിലെയും നീരൊഴുക്ക് നിലച്ചതോടെ ചെറുവള്ളങ്ങള്‍ക്കോ ബോട്ടുകള്‍ക്കോ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്‍റെ വടക്കേയറ്റം മുതലും തലയോലപ്പറമ്പ് പഞ്ചായത്തിന്‍റെ തെക്കേയറ്റം മുതലും കരിയാറില്‍ പോളയും പുല്ലും പായലും തിങ്ങിനിറഞ്ഞ് നില്‍ക്കുകയാണ്.

ആപ്പാഞ്ചിറ കാന്താരിക്കടവ് മുതല്‍ കരിയാറില്‍ വടയാര്‍ വരെയുള്ള ഭാഗത്താണ് പോളയും പായലും അടിഞ്ഞ് കിടക്കുന്നത്. മുണ്ടാറില്‍നിന്നു വള്ളങ്ങളില്‍ എഴുമാന്തുരുത്തിലേക്ക് എത്തുന്നവര്‍ക്കുപോലും കരിയാറിലൂടെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.

ബോട്ടുകള്‍ക്കോ, ശിക്കാര വള്ളങ്ങള്‍ക്കോ ഇതുവഴി വിനോദ സഞ്ചാരികളുമായി പോകാനാകുന്നില്ല. പോള നിറഞ്ഞു കിടക്കുന്നതിനാല്‍ മുണ്ടാറിലെ പോളിംഗ് ബൂത്തിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഹൗസ് ബോട്ടില്‍ പോയതും എഴുമാന്തുരുത്ത് ഒഴിവാക്കി തലയോലപ്പറമ്പ് പഞ്ചായത്തിലെ മനയ്ക്കകരി ഭാഗത്തുനിന്നാണ്. പോളയും പായലും കെട്ടിക്കിടന്ന് ചീയുന്നതു കാരണം കരിയാറിലെയും തോടുകളിലെയും വെള്ളം ഒന്നിനും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വസ്ത്രം നനയ്ക്കാനും കുളിക്കാനും പാത്രം കഴുകാനുമെല്ലാം പ്രദേശവാസികള്‍ ഇവിടത്തെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ രൂക്ഷമായ മേഖലയാണ് കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയും കല്ലറയിലെ മുണ്ടാര്‍ പ്രദേശവും.

തണ്ണീര്‍മുക്കം ഷട്ടര്‍ തുറക്കുന്നതിനൊപ്പം കരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാറുള്ളതാണ്. സ്പില്‍വേ തുറന്നാല്‍ ഓരുവെള്ളം കയറി ഒരാഴ്ചയ്ക്കകം പോളയും പായലും നശിച്ചുപോകും. മത്സ്യസമ്പത്തും വര്‍ധിക്കും.

കാര്‍ഷിക മേഖലയിലെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഇത്തവണ ബണ്ട് തുറന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കരിയാല്‍ സ്പില്‍വേ തുറക്കാന്‍ നടപടിയായിട്ടില്ല.

ടൂറിസത്തിന് തിരിച്ചടി

ഉത്തരവാദിത്വ ടൂറിസം മേഖലയായ എഴുമാന്തുരുത്തില്‍ ഹൗസ് ബോട്ടുകള്‍ക്കടക്കം സഞ്ചരിക്കാനാകുന്നില്ല. അഞ്ച് ബോട്ടുകളാണിവിടെയുള്ളത്. വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന അവധിക്കാലത്ത് പോളശല്യം രൂക്ഷമായത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണെന്ന് എഴുമാന്തുരുത്ത് ഉത്തരവാദിത്വ ടൂറിസം ക്ലബ് പ്രസിഡന്‍റ് കെ.എസ്. ശ്രീനിവാസന്‍ പറഞ്ഞു.