പത്തനംതിട്ട: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസാണ് (25) പിടിയിലായത്. ഇയാളുടെ വീട്ടില്‍ വച്ച് 2025 ഏപ്രില്‍ ആറു മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പറയുന്നു.

കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്‍ എസ്‌ഐ കെ.ആര്‍. ഷെമി മോളാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെരുനാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവാണ് കേസ് അന്വേഷിക്കുന്നത്. കൗണ്‍സിലറോട് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.