അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ പോഷകാഹാര വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

അങ്കണവാടി കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍ സപ്ലൈകോയില്‍ ആഴ്ചകള്‍ക്ക് മുൻപേ എത്തിയിട്ടും അവ അങ്കണവാടികളിലേക്ക് വിതരണം ചെയ്യുന്നതിനായുള്ള വാഹനത്തിന്‍റെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതാണ് വിതരണത്തിനു തടസമായത്.

കുറഞ്ഞ നിരക്കില്‍ മാനദണ്ഡ പ്രകാരമുള്ള ടെന്‍ഡര്‍ ക്വട്ടേഷന്‍ വന്നിട്ടും അതു ചില വ്യക്തിതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഇ.എ ലത്തീഫ് ആരോപിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറക്കോട് ബ്ലോക്ക് ഐസിഡിഎസ് ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ പോഷകാഹാര ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് ബദല്‍ വിതരണ സംവിധാനം ഒരുക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചത്.

വിഷയത്തില്‍ താത്കാലികമായി പരിഹാരം ഉണ്ടായെങ്കിലും ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചതില്‍ ഉള്‍പ്പെടെ പരാതി നല്‍കി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിനു എസ്.ചക്കാലയില്‍ അറിയിച്ചു.

യുഡിഎഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ബാലകൃഷ്ണൻ, സുരേഷ് ബാബു, ഷീബാ അനി, സദാനന്ദന്‍ സി, കെ. വി. രാജൻ, ബിനില്‍ ബിനു, ചാര്‍ളി ഡാനിയൽ, മാത്യു ഐസക് ചക്കാലയിൽ, നുബിന്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു.