തിരുവല്ല: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാനവ മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന യുഗപ്രഭാവനായിരുന്നുവെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
തിരുവല്ലയിൽ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പൊലീത്താ ഫാണ്ടേഷന്റെ പ്രഥമ പുരസ്കാരം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്കു സമ്മാനിച്ചും ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് മുഖ്യ പ്രസംഗം നടത്തി. പ്രഫ.പി.ജെ. കുര്യൻ, പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫാണ്ടേഷൻ ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്, ആന്റോ ആന്റണി, അക്കീരമൺ കാളിദാസ ഭട്ടതിരി, കെ. ഫ്രാൻസിസ് ജോർജ്, മാത്യു ടി. തോമസ് എംഎൽഎ, രാജു ഏബ്രഹാം എക്സ് എംഎൽഎ, പ്രഫ.ഡി.കെ. ജോൺ, റവ.തോമസ് ജോൺ , റവ. മാത്യു വർഗീസ്, വർഗീസ് മാമ്മൻ, എം. സലിം, പി.തോമസ് കലമണ്ണിൽ, ജസ്റ്റീസ് ജോർജ് ഉമ്മൻ, മാത്യൂസ് കെ. ജേക്കബ്, റവ.കെ.എം. മാത്യു എന്നിവർ പ്രസംഗിച്ചു.
നിർധനരും സമർഥരുമായ വിദ്യാർഥികളുടെ പഠനത്തിനു വേണ്ടി ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്കോളർഷിപ് നൽകുമെന്ന് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ അറിയിച്ചു.