ബന്ധുക്കൾ ഏറ്റെടുക്കാത്ത മൃതദേഹം ഒടുവില്‍ അന്ത്യകർമം ചെയ്തത് സീനിയർ നഴ്സിംഗ് ഓഫീസർ
Friday, May 10, 2024 11:08 PM IST
കൊല്ലം: അനാഥനായി മരിച്ച് അഞ്ചുമാസംബന്ധുക്കൾ ഏറ്റെടുക്കാത്തസലീമിന്‍റെ മൃതദേഹംഒടുവില്‍ അന്ത്യകർമം ചെയ്തത് സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി.

കൊല്ലം ജില്ലാആശുപത്രിയിൽ മരണപ്പെട്ട 54കാരൻ സലീമിന്‍റെ മൃതദേഹമാണ് അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്നത്. മൃതദേഹം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പ് ജീവിച്ചിരുന്ന കുറേ നാള്‍ അന്നമൂട്ടുകയും ആശ്വാസവചനങ്ങള്‍ പറയുകയും ചെയ്ത ബന്ധത്തില്‍ അന്ത്യകര്‍മങ്ങള്‍ സലിമീന്‍റെ മതാചാരപ്രകാരം സുരഭി നടത്തുകയായിരുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസര്‍ പടിഞ്ഞാറേകല്ലട സ്വദേശിനി സുരഭിയാണ് അധികമാരും ചെയ്യാന്‍ താല്‍പര്യപ്പെടാത്ത കര്‍മം നടത്തിയത്.

കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസമയത്ത് ആണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പോലീസ് എത്തിക്കുന്നത്. സുരഭിയുടെ പിതാവിന്‍റെ തൊട്ടടുത്തുള്ള കിടക്കയിലാണ് സലീമിനെ കിടത്തിയിരുന്നത്. എല്ലാദിവസവും അച്ഛനെ കാണുവാനും ഭക്ഷണം കൊടുക്കുവാനും പോകുന്ന അവസരത്തിൽ സലീമിനും സുരഭി ഭക്ഷണം കരുതി.

കുറേ ദിവസങ്ങൾക്ക് ശേഷം സലിം മരിച്ചു. മൃതദേഹം ഏറ്റുവാങ്ങുവാൻ ആരും എത്താത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക്‌ മാറ്റി. അന്ന് പോലീസ്‌സർജനോട് അവകാശികൾ ആരുംതന്നെ എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമങ്ങൾ ചെയ്യുവാൻ തനിക്ക് അവസരം തരണമെന്ന് സുരഭി അഭ്യര്‍ഥിച്ചിരുന്നു.

അഞ്ചുമാസമായി ആരും എത്തിയില്ല. കഴിഞ്ഞദിവസം സലീമിന്‍റെ മൃതദേഹം കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽകോളജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായ വിവരം പോലീസ് അറിയിച്ചു.

വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാമസ്ജിദിൽ നിന്നും മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കർമങ്ങളും പ്രാർഥനകളും നടത്തിച്ചു. ഇതിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയത്.

ഇതിനായി വേണ്ടിവന്ന ചെലവുകള്‍ മുഴുവന്‍‍ സുരഭി നേരിട്ടു വഹിക്കുകയും ചെയ്തു. യാത്രയാക്കുമ്പോള്‍ അനാഥത്വത്തില്‍ മരവിച്ച സലിമിന്‍റെ ഹൃദയത്തിന് സാന്ത്വനമായി മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു ....സലിം, കെയർഓഫ് സുരഭിമോഹന്‍, സീനിയര്‍ നഴ്സിംങ് ഓഫിസര്‍, ജില്ലാ ആശുപത്രി, കൊല്ലം.

പടിഞ്ഞാറേകല്ലട കോതപുരം ആവണി നിലയത്തിൽ റിട്ട. ഹെൽത്ത് ഇൻ സ്പെക്ടർ മോഹനാണ് ഭർത്താവ്. മക്കൾ: നൃത്തഅധ്യാപികയായ ആവണിമോഹൻ , കൊല്ലംജില്ലാ ആശുപത്രി യിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അൽക്ക മോഹൻ.