മുക്കം: ഓടി കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണങ്കിലും യാത്രകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മുക്കം തിരുവമ്പാടി കുമാരനെല്ലൂർ റോഡിലാണ് റബർ മരം കടപുഴകി ദേഹത്തേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. മുക്കത്ത് നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന തിരുവമ്പാടി സ്വദേശി ചെനമ്പൻ കുഴിയിൽ റിയാസ് അലിയുടെ ദേഹത്തേക്കാണ് ശക്തമായ മഴയിർ മരം മറിഞ്ഞ് വീണത്. ഇതോടൊപ്പം വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാർ റിയാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മുക്കത്തെ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജോയ് ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ സനീഷ് പി. ചെറിയാൻ, എൻ.ടി. അനീഷ്, സി. വിനോദ്, ആർ. മിഥുൻ, വി.എം. മിഥുൻ, ഹോം ഗാർഡ് സി. രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തുകയും മരം ചെയിൻ സോ ഉപയോഗിച്ച് മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തു.