തിരുവനന്തപുരം: ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ പുനർ വിഭജനവുമായി ബന്ധപ്പെട്ട കരടു പട്ടിക പ്രസിദ്ധീകരിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ 14 വാർഡുകൾ അധികമായി വരും.

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി നിലവിൽ 155 വാർഡുകളാണുള്ളത്. പുനർവിഭജനം വരുന്നതോടെ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണം 169 ആയി ഉയരും. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒന്നും രണ്ട ും വാർഡുകൾ വീതമാണ് അധികമായി വരിക. പെരുങ്കടവിള, നെടുമങ്ങാട്,

നേമം ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ട ് വാർഡുകൾ വീതം അധികമായി വരും. അതിയന്നൂർ, കിളിമാനൂർ, ചിറയിൻകീഴ്, പാറശാല, പോത്തൻകോട്, വർക്കല, വാമനപുരം, വെള്ളനാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിലുള്ളതിൽ നിന്ന് ഒന്നു വീതം വാർഡുകളുടെ എണ്ണം വർധിക്കും.

ഗ്രാമപഞ്ചായത്ത് വാർഡുകളുടെ പുനർവിഭജനം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ കരടു വിജ്ഞാപനമിറക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് വാർഡ് പുനർ വിഭജനത്തിൽ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴ് ആക്കി ഡീലിമിറ്റേഷൻ കമ്മീഷൻ പുനഃക്രമീകരിച്ചിട്ടുണ്ട്.

ഇതിൽ ലഭിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയ ശേഷമാകും ജില്ലാ പഞ്ചായത്ത് വാർഡ് പുനർ വിഭജനത്തിലേക്കു കടക്കുക.