ഷിഗ്നാപ്പുരിലെ ക്ഷേത്ര പുരോഹിതർ പൗർണമിക്കാവിൽ എത്തുന്നു
Saturday, June 22, 2024 6:22 AM IST
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിലെ ശനീശ്വര പ്രതിഷ്ഠയുടെ പ്രാണപൂജകൾക്കായി മഹാരാഷ്ട്രയിലെ ഷിഗ്നാപ്പുരിലെ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയും എത്തുന്നു.

മിഥുന മാസത്തിലെ പൗർണമിയായ ഇന്നാണു ശനീശ്വരന്‍റെ പ്രാണപ്രതിഷ്ഠ നടത്തുന്നത്. ഇന്നലെ പൂജകൾ ആരംഭിച്ചു. ആദ്യമായാണ് ഷിഗ്നാപ്പുർ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതർ മറ്റൊരു ക്ഷേത്രത്തിലെ പൂജാകർമങ്ങൾക്കു പങ്കെടുക്കുന്നത്. ശനി ഷിഗ്നാപ്പുർ ക്ഷേത്രത്തിനു സമീപത്തെ അപൂർവ കാഴ്ചയാണു വാതിലുകളില്ലാത്ത വീടുകൾ.

ക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിൽ വീടുകളും കടകളും മാത്രമല്ല ബാങ്കുകൾ പോലും പൂട്ട് ഉപയോഗിച്ചു പൂട്ടാറില്ല. പൗർണമിക്കാവിൽ പതിനെട്ടടി ഉയരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശനീശ്വരന്‍റെയും പതിമൂന്നടി നീളമുള്ള കാക്കയുടേയും പ്രാണപ്രതിഷ്ഠയാണ് നടത്തുന്നത്.