തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ മരിച്ചിട്ടും നിസംഗത തുടരുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹാർബർ ചീഫ് എൻജിനിയറിംഗ് ഓഫീസ് മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു.
മുതലപ്പൊഴിയുടെ അശാസ്ത്രീയ നിർമാണം സംബന്ധിച്ച് അഴിമതി സിബിഐ അന്വേഷിക്കുക, അഴിമുഖം എത്രയും വേഗം ഡ്രഡ്ജിംഗ ചെയ്ത് മണൽ നിക്കം ചെയ്യുക. മരണപ്പെട്ട 74 പേരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം വീതം നഷ്ടപരിഹാരം നൽകുക, മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, പുലിമുട്ടുകളുടെ നീളം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളി കോണ്ഗ്രസ് ഉപരോധം നടത്തിയത്.
ജില്ലാ പ്രസിഡന്റ് പൂന്തുറ ജെയ്സണ് അധ്യക്ഷത വഹിച്ചു. പൊഴിയൂർ ജോണ്സണ്, അഡോൾഫ് ജി. മൊറൈസ്, സേവ്യർ ലോപ്പസ്, കരമന നസീർ, മണക്കാട് ചന്ദ്രൻകുട്ടി, ഹെൻഡ്രി വിൻസറ്റ്, വർക്കല അഹമ്മദ്, ടോണി ഇഗ്നേഷ്യസ്, വേളി സുരേന്ദ്രൻ, ജ്യോതി ആൻഡ്രൂസ്, കെന്നഡി ലൂയീസ്, ജോർജ് വെട്ടുകാട്,
അടിമലത്തുറ ഫ്രാൻസിസ്, ബി.സി. മുത്തപ്പൻ, അഞ്ചുതെങ്ങ് രവീന്ദ്രൻ, ജെ. കുഞ്ഞുമോൻ, വിഴിഞ്ഞം സ്റ്റീഫൻ, ഒൗസേപ്പ് ആന്റണി, വേളി സുശീല, ലളിത സോളമൻ, വില്യം ലാൻസി ത്രേസ്യാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.