പിടിച്ചെടുത്ത വാഹനം ഹാജരാക്കാൻ കാലതാമസം വരുത്തി: എസ്ഐക്കെതിരേ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ
Sunday, May 5, 2024 6:23 AM IST
തിരുവനന്തപുരം : കഴക്കൂട്ടം എസ്ഐ ക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസ് കൈകാണിച്ചപ്പോൾ ഇരുചക്രവാഹനം നിർത്താത്തതിന്‍റെ പേരിൽ പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുന്നതിന് 13 ദിവസത്തെ കാലതാമസം വരുത്തിയതിനാലാണ് എസ്ഐ ജിനുവിന്‍റെ പേരിൽ അനുയോജ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.

വാഹനത്തിന് തേഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്തതു കാരണമാണ് വാഹനം നിർത്താത്തതെന്ന് കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം വിട്ടു നൽകേണ്ടതായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടുന്നത് 45 ദിവസങ്ങൾക്ക് ശേഷമാണ്.

പരാതിക്കാരനെ മനപൂർവം ബുദ്ധിമുട്ടിക്കുക എന്ന ഉദേശം എസ്ഐ ക്കുണ്ടായിരുന്നതായി സംശയിക്കേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ചെമ്പഴന്തി ഉഴിയാഴത്തുറ സ്വദേശി സി. പരമേശ്വരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 2022 ഓഗസ്റ്റ് 17 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.