ജോർജ് ഫെർണാണ്ടസിന്‍റെ ഏദൻ ശരിക്കും ഏദൻതോട്ടം
ജോർജ് ഫെർണാണ്ടസിന്‍റെ ഏദൻ ശരിക്കും ഏദൻതോട്ടം
Wednesday, May 8, 2024 11:55 AM IST
എസ്. മഞ്ജുളാദേവി
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം. ഒപ്പം മണി മുല്ലയും പൂത്ത് നറുംമണമുള്ള പൂക്കളുമായി നില്ക്കുന്നു. പടികളുടെ ഇരുവശങ്ങളിലും പല പ്രകൃതത്തിലുള്ള അന്പതിൽപരം പന്നൽച്ചെടികൾ പച്ചപ്പ് പടർത്തുന്നു.

മുറ്റത്ത് രാജമല്ലിയും മഞ്ഞ താമരയും ഓർക്കിഡുകളും ആന്തൂറിയവും. മുൻവശത്തെ മതിലിലും ഗേറ്റിലും പടർന്നു കിടക്കുന്ന ചെറി ബ്ലോസവും സുഗന്ധം പൊഴിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ ഏദൻ എന്ന വീടാണിത്.

പ്രശസ്ത ചിത്രകാരനും കലാവിദഗ്ധനുമായ ജോർജ് ഫെർണാണ്ടസിന്‍റെ വസതി. അക്ഷരാർഥത്തിൽ ഏദൻതോട്ടം തന്നെ. വീടിനു തണൽച്ചാർത്ത് നൽകി നിൽക്കുന്ന ഓരോ ചെടികൾക്കും 80 വർഷം പഴക്കമുള്ള പുരാതനമായ ഈ വീടിന് എന്നതുപോലെ നിരവധി കഥകൾ പറയാനുണ്ട്.

കുളിരാവരണം നല്കുന്ന ചെറി ബ്ലോസം ഏദനിലെത്തിയിട്ട് 40 വർഷമായെന്ന് ജോർജ് ഫെർണാണ്ടസ്. ബ്രിട്ടീഷ് ക്രീപ്പറായ ചെറി ബ്ലോസം ആംഗ്ലോ ഇന്ത്യൻ ഭവനങ്ങളിലാണ് കൂടുതലായി കാണുന്നത്. മറ്റെങ്ങും കാണാത്ത തരം നിരവധി സ്പെഷൽ ചെടികളും ഏദനിലുണ്ട്.

വായുവിൽ നിന്ന് പോഷകങ്ങൾ എടുത്ത് വളരുന്ന എയർ പ്ലാന്‍റിന്‍റെ അതിമനോഹരമായ വിവിധ ഇനങ്ങൾ ഇവിടെയുണ്ട്. എയർ പ്ലാന്‍റ് എന്ന പേരു കിട്ടിയതും അതുകൊണ്ടാണത്രേ. ഒരു വളവും വേണ്ടാത്ത ചെടിയാണിത്. എന്നാൽ നന മുടക്കരുത്.

ഇനി സെക്കുലന്‍റ് പ്ലാന്‍റിന്‍റെ കാര്യമെടുത്താലോ. ചെറിയ കണ്ണാടി ബൗളിൽ വളരുന്ന മരുഭൂമിയിലെ ഈ ചെടിക്ക് ആഴ്ചയിലൊരിക്കൽ വെള്ളം നല്കിയാൽ മതി. ബിഗോണിയയുടെ 25 വ്യത്യസ്ത ഇനങ്ങൾ വേറിട്ട ഹരിത കാഴ്ചയാണ്. മാംസഭുക്കായ നെപൻതസും ഇവിടെയുണ്ട്.



പ്രാണികളെ പിടിക്കുന്ന വലയമുള്ള ചെടികളുടെ മൂന്നിനങ്ങൾ ജോർജ് ഫെർണാണ്ടസ് വളർത്തുന്നുണ്ട്. അതി മനോഹരങ്ങളായ പെയിന്‍റിംഗുകളും ചിത്രപ്പണികളും കൃത്രിമ പൂക്കളും കൊണ്ട് അലംകൃതമായ ഏദനിലെ മുറ്റത്തെ പൂക്കളും ഇലച്ചെടികളും വീടിനു വല്ലാത്തൊരു വശ്യത പകരുന്നു.

ജോർജ് ഫെർണാണ്ടസിന്‍റെ ശിഷ്യത്വം സ്വീകരിച്ച് ചിത്രരചനയും ഹാൻഡിക്രാഫ്റ്റും പഠിക്കാൻ ഫ്ളോറ ഗാലറിയിൽ എത്തുന്ന കുട്ടികൾക്കും ചെടികൾ തണലും കുളിർമയും ഒരുക്കുന്നു. നഴ്സറികളിൽ നിന്നു വാങ്ങുന്നതും ഓണ്‍ലൈനായി വരുത്തുന്നതും ശിഷ്യർ ഉൾപ്പെടെയുള്ളവർ സമ്മാനിക്കുന്നതുമാണ് പല ചെടികളും.

ചെടി നടുന്നതും പരിപാലിക്കുന്നതും എല്ലാം ഒറ്റയ്ക്കു തന്നെ. ഫേണ്‍സ് (പന്നൽ ചെടികൾ) പരിപാലിക്കാൻ എളുപ്പമായതുകൊണ്ടാണ് യഥേഷ്ടം വളർത്തുന്നത്. വീടിന പിന്നിൽ വാഴ, സപ്പോട്ട, പപ്പായ ഉൾപ്പെടെയുള്ള പഴവർഗച്ചെടികളുടെ തോട്ടമുണ്ട്. ജൈവ വളം മാത്രമേ നല്കാറുള്ളു.

സ്കൂൾ പഠനകാലം മുതൽക്കെ ജോർജ് ഫെർണാണ്ടസിനു ചെടികൾ നടുന്ന ശീലമുണ്ടായിരുന്നു. വെണ്ടയും മത്തനും ചീരയും ഉൾപ്പെടെയുള്ള പച്ചക്കറികൾ നിറഞ്ഞ അടുക്കളത്തോട്ടം പരിപാലിച്ചിരുന്നു.

കൊറോണ കാലത്ത് ഒറ്റയ്ക്കു താമസിക്കുന്ന ജോർജിന്‍റെ വീടിന്‍റെ ഗേറ്റ് ഒന്നര വർഷക്കാലം അടച്ചിട്ടിരുന്നു. അക്കാലത്താണ് അദ്ദേഹം ചെടികളിലേക്കു കൂടുതൽ അടുത്തത്. പെയിന്‍റിംഗും ചെടികളും മാത്രമായ സമയമായിരുന്നു അത്.

പെയിന്‍റിംഗ് ക്ലാസുകളിൽ എത്തുന്ന ശിഷ്യർ ഏദനിൽ അനുഭവിക്കുന്ന പോസിറ്റീവ് ഉൗർജത്തെക്കുറിച്ച് പറയുന്പോൾ ആഹ്ലാദം തോന്നാറുണ്ടെന്ന് ജോർജ് ഫെർണാണ്ടസ് പറഞ്ഞു. വലിയ ദുഃഖങ്ങൾ വരുന്പോൾ അദ്ദേഹം ചെടികൾക്കരികിൽ പോയി ഇരിക്കാറുണ്ട്.

ചെടികൾ വേദനകൾ പിടിച്ചെടുക്കുന്ന അനുഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. നേരത്തെ താമസിച്ചിരുന്ന വീട്ടിൽ വലിയ മരങ്ങൾ ഉണ്ടായിരുന്നു. ആ മരങ്ങളെ മുറുകെ പുണർന്നു നില്ക്കുന്പോൾ വേദനകൾ അലിഞ്ഞുപോകുന്നതു പോലെ അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർക്കുന്നു.

ചെടികൾക്കു റേഡിയോയിലൂടെയും മറ്റും പാട്ടുകൾ വച്ചു കൊടുക്കാറുണ്ട്. അതുകേട്ട് അവ പെട്ടെന്ന് വളരുകയും ചെയ്യും. 1989 ൽ തുടങ്ങി കുറച്ചുകാലം ഫ്ളോറ എന്ന പേരിൽ ഒരു നഴ്സറി ജോർജ് ഫെർണാണ്ടസ് നടത്തിയിരുന്നു. അപൂർവങ്ങളായ ചെടികളുടെ ശേഖരമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഫോണ്‍: 6282311706