നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
Thursday, April 18, 2024 11:37 AM IST
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മലപ്പുറം ജില്ലയിലെ നിലന്പൂരിലേക്കു കുടിയേറിയതാണു ആർ. വിശ്വൻ.

ചെറിയ കുട്ടിയായിരിക്കുന്പോൾ തന്നെ തേനീച്ചകളോട് പ്രത്യേക മമതയുണ്ടായിരുന്ന വിശ്വന്, നിലന്പൂരിലെ സമൃദ്ധമായ വനമേഖലകളിലും റബർ തോട്ടങ്ങളിലും തേൻ തേടി തലങ്ങും വിലങ്ങും പറക്കുന്ന തേനീച്ചകളെ കണ്ടതോടെ സന്തോഷം പതിന്മടങ്ങായി.

വൈകാതെ അവയിൽ കുറച്ചു തേനീച്ചകളെ ശേഖരിച്ചു കൂട്ടിലാക്കി. അങ്ങനെ, 1973 ൽ തന്‍റെ 13-ാം വയസിൽ തയാറാക്കിയ 11 പെട്ടിയിൽ നിന്നു ലഭിച്ച 32 കിലോ തേൻ വിൽക്കാനായി കോഴിക്കോട് എത്തി.

ഖാദിബോർഡിന്‍റെ കീഴിലുള്ള കോഴിക്കോട് സർവോദയ സംഘം കിലോക്ക് 7 രൂപ നിരക്കിൽ 224 രൂപ നൽകി തേൻ വാങ്ങി. അതോടെ തേനീച്ച വളർത്തൽ വഴി മാന്യമായി ജീവിക്കാനുള്ള വക കിട്ടുമെന്ന് ബോധ്യമായി.

പിൽക്കാലത്ത് മികച്ച തേൻ സംരംഭകത്വത്തിലേക്കു തന്നെ നയിച്ചത് അതാണെന്നു വിശ്വൻ ഓർക്കുന്നു. അക്കാലത്ത് തേനീച്ചയെ പരിപാലിക്കാനുള്ള ശാസ്ത്രീയ വിദ്യകളൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു.

ചകിരി തൊണ്ടിൽ തീക്കനൽ വച്ചുണ്ടാക്കിയ പുകയാണ് സ്മോക്കറായി ഉപയോഗിച്ചിരുന്നത്. തേനീച്ച വളർത്താനുള്ള താത്പര്യം കണ്ട് ഖാദി ബോർഡ് ഫീൽഡ് ഉദ്യോഗസ്ഥൻ തേനീച്ച പിരിക്കൽ, തീറ്റ നൽകൽ തുടങ്ങിയ പരിപാലന മുറകൾ അഭ്യസിപ്പിച്ചു.

അതോടെ അടുത്ത സീസണിൽ 84 കൂടാക്കി വിഭജിച്ചു തേനീച്ച വളർത്തൽ വിപുലമാക്കാനായി. കുറച്ചു വർഷങ്ങൾ കെണ്ട് 312 കൂടാക്കി.


തേൻ ഉത്പാദനം വർധിച്ചതോടെ ശുദ്ധമായ നിലന്പൂർ തേനിന് നാട്ടുകാർ വിശ്വനെ ആശ്രയിച്ചു തുടങ്ങി. പിന്നീട് ബാങ്ക് വായ്പയിലൂടെ മൂലധനം കണ്ടെത്തി 2020ൽ 6200 തേനീച്ച കൂടുകൾ സ്ഥാപിച്ചു.

ഒപ്പം തേൻ വിളവെടുപ്പും കാര്യമായി വർധിച്ചു. കഴിഞ്ഞ സീസണിൽ അത് 100 ടണ്ണിലെത്തി. പ്രതിവർഷം 25 ലക്ഷം രൂപ അറ്റാദായം ലഭിക്കുന്ന ഏറ്റവും ആദായകരമായ കാർഷിക വൃത്തി എന്ന നിലയിൽ തേനീച്ചകൾ വിശ്വന് മുത്താണ്.

തേനീച്ച പരിപാലനത്തിൽ ഭാര്യ ഷൈനിയും സദാ കൂടെയുണ്ട്. കോളനികളുടെ എണ്ണം കൂടിയതോടെ പരിചയസന്പന്നരായ നിരവധി തൊഴിലാളികളെയും നിയോഗിച്ചു.

വ്യാവസായികവകുപ്പിന്‍റെ സഹായത്തോടെ വിശ്വാസ് ഹണി എന്ന ബ്രാൻഡിൽ അമരന്പലം പഞ്ചായത്തിൽ വിപണനം വിപുലമാക്കി. ഡബിൾ ബോയിലിംഗ് രീതിയിലുള്ള സംസ്കരണവും ഏർപ്പെടുത്തി.

സമാഹരിക്കുന്ന തേനിന്‍റെ ഭുരിഭാഗവും കോഴിക്കോട് സർവോദയ സംഘം, ചെന്നൈ, ബംഗളൂരൂ എന്നിവിടങ്ങളിലും ആയൂർവേദമരുന്നു കന്പനികൾക്കുമാണ് വിൽക്കുന്നത്.

2018-19ലെ പ്രളയത്തിൽ 30 ലക്ഷത്തിലധികം രൂപ വില വരുന്ന 2700 തേനീച്ച പെട്ടികൾ വിശ്വന് നഷ്ടമായി. നഷ്ടപരിഹാരം തേടി കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.

നോഡൽ ഏജൻസിയായ ഹോർട്ടികോർപ്പ് തന്‍റെ തേൻ ശേഖരിക്കാൻ തയാറാകത്തതും വിപണനത്തെ ഏറെ ബാധിച്ചുവെന്ന് വിശ്വൻ വേദനയോടെ പറഞ്ഞു.

കഴിഞ്ഞ വർഷം ലഭിച്ച 20 ടണ്‍ തേൻ ഇപ്പോഴും വിപണി കാത്തു കിടക്കുകയാണ്.

ഫോണ്‍: 99463 22226