പോണാട് മാമ്മച്ചന് മധുതര ജീവിതം
പോണാട് മാമ്മച്ചന് മധുതര ജീവിതം
Saturday, April 20, 2024 3:35 PM IST
ജിബിൻ കുര്യൻ
നാൽപതു വർഷം മുന്പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടിച്ചു നടന്ന മാമ്മച്ചൻ ഇന്ന് ഒന്നാംകിട തേനീച്ച കർഷകനാണ്. കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപം കരൂർ പഞ്ചായത്തിലെ പോണാട് അല്ലപ്പാറ പൂവേലിക്കൽ മാമ്മച്ചനു തേനീച്ചകൾ ജീവനും ജീവിതവുമാണ്.

പാലാ സെന്‍റ് തോമസ് പ്രസിലെ ഒരു വൈദികൻ കൊടുത്ത രണ്ടു തേനീച്ച പെട്ടികളിൽ തേനീച്ചകളെ വളർത്തിയാണു തുടക്കം. സർവോദയ സംഘവും മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയും സംഘടിപ്പിച്ച തേനീച്ച വളർത്തൽ പരിശീലന പരിപാടിയിൽ പങ്കെടുത്തതോടെ ആത്മവിശ്വാസം വർധിച്ചു. കൂടുതൽ തേനീച്ച പെട്ടികളും ഉപകരണങ്ങളും വാങ്ങി കൃഷി വിപുലമാക്കി.

റബർ തോട്ടങ്ങളിലാണ് പ്രധാനമായും പെട്ടികൾ സ്ഥാപിച്ചത്. കോളനികളുടെ എണ്ണം കൂടിയതോടെ ഉത്പാദനവും വർധിച്ചു. തേനിനൊപ്പം തേനീച്ച കോളനികളും വിപണനം ചെയ്തു തുടങ്ങി. സ്വയം നിർമിച്ച തേനീച്ച പെട്ടികളിലാണ് മാമ്മച്ചൻ കോളനികൾ വിൽക്കുന്നത്.

നൂറോളം നാടൻ തേനീച്ച കോളനികളും മുപ്പതോളം ഇറ്റാലിയൻ കോളനികളും അത്രയും തന്നെ ചെറുതേനീച്ച കോളനികളും അദ്ദേഹത്തിനുണ്ട്. ഇറ്റാലിയൻ തേനീച്ചകളുടെ പരിചരണം അല്പം ബുദ്ധിമുട്ടാണ്. എന്നാൽ, ചെറുതേനീച്ച വളർത്തലിന് അധ്വാനം കുറച്ചുമതി.

വർഷത്തിൽ ഒരു പ്രാവശ്യമേ തേനെടുക്കാൻ സാധിക്കുകയുള്ളുവെങ്കിലും നല്ല വില കിട്ടും. ഹണി എക്സ്ട്രാക്ടർ ഉപയോഗിച്ചു തേനടകൾക്കു കേടുവരുത്താതെ തേനെടുക്കുന്ന മാമ്മച്ചൻ, വലിയ വീപ്പയിൽ നിറച്ച വെള്ളത്തിലേക്കു ചെറിയ പാത്രത്തിലാക്കിയ തേൻ ഇറക്കിവച്ച് ഡബിൾ ബോയിലിംഗ് വഴിയാണ് തേൻ സംസ്കരിക്കുന്നത്.


ഇങ്ങനെ ദിവസം 150 കിലോ വരെ തേൻ സംസ്കരിക്കാനുള്ള സൗകര്യമുണ്ട്. ആദ്യകാലങ്ങളിൽ സുഹൃത്തുക്കളും അയൽക്കാരും വഴിയാണു വില്പന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ആവശ്യക്കാർ നേരിട്ടു വന്നു വാങ്ങുകയാണ്.

വർഷം 5000 കിലോയിൽ കൂടുതൽ തേൻ ബേക്കറികൾക്കും ഹോട്ടലുകൾക്കും വിൽക്കുന്നുണ്ട്. പോണാട് ഹണി എന്ന ബ്രാൻഡിലാണ് തേൻ വിപണയിലെത്തിക്കുന്നത്. സംസ്കരണത്തിനും വിപണനത്തിനുമായി വീടിനോടു ചേർന്ന് തേൻ പുരയും ഒരുക്കിയിട്ടുണ്ട്.

നാട്ടിൽ തേനിന്‍റെ ഉപയോഗം വളരെ കൂടിയിട്ടുണ്ടെന്നു പറയുന്ന മാമ്മച്ചൻ, പണ്ട് മരുന്നിനും മറ്റുമാണ് തേൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആഹാരമായും ശീതളപാനിയമായും ഉപയോഗിക്കുന്നുവെന്നു കൂട്ടിച്ചേർത്തു. 78-ാം വയസിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന മാമ്മച്ചനു ഭാര്യ ഫിലോമിനയുടെ ശക്തമായ പിന്തുണയുമുണ്ട്.

തേനീച്ച കൃഷിയിൽ പ്രാഗല്ഭ്യം തെളിയിച്ച മാമ്മച്ചൻ, കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ തേനീച്ച വളർത്തലിൽ പ്രായോഗിക പരിശീലനവും നൽകി വരുന്നു. തേനീച്ച വളർത്തലിനെക്കുറിച്ച് അറിയാൻ വിദേശികൾ ഉൾപ്പെടെ നിരവധി സന്ദർശകർ മാമ്മച്ചനെ തേടിയെത്താറുണ്ട്.

ഫോണ്‍ : 97472 53046