ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
Thursday, March 21, 2024 3:22 PM IST
ടി.പി.ജോർജ്
കാലടിയോടു ചേർന്നു പെരിയാറിന്‍റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം നൂറിലേറെ. പെരിയാർ തീരത്ത് മേയ്ക്കാലടി ബംഗ്ലാവ് കുടിയിലാണു ജാതികൃഷിയുടെ ആരംഭമെന്നു പഴമക്കാർ പറയുന്നു.

ബ്രിട്ടീഷ് ഭരണകാലത്തു സായിപ്പുമാർ താമസിക്കാൻ തെരഞ്ഞെടുത്ത സ്ഥലമായിരുന്നു ഇത്. കൊച്ചിയിൽ നിന്നു പായ്ക്കപ്പലിൽ പെരിയാറിലൂടെയാണ് അവർ ഇവിടേക്കു വന്നിരുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് ബംഗ്ലാവ് കുടിയെന്ന പേരുണ്ടായത്.

താമസത്തിനൊപ്പം ചുറ്റുപാടും ജാതി മരങ്ങളും അവർ നട്ടു വളർത്തി. ബ്രിട്ടീഷുകാർ പോയശേഷം ഈ സ്ഥലം കൈപ്പട്ടൂരുള്ള പൂണോളി കുടുംബക്കാരുടെ സ്വന്തമായി. പിന്നീട് പലരുടെയും കൈവശമെത്തിയെങ്കിലും ഇപ്പോഴും ഈ സ്ഥലം ബംഗ്ലാവ് കുടിയെന്ന പേരിലാണ് അറിയപ്പെടുന്നത്.

നൂറു വർഷത്തിനുമേൽ പഴക്കമുള്ള ജാതിമരങ്ങൾ ബംഗ്ലാവ് കുടിയിലുണ്ട്. ഒപ്പം കൂറ്റൻ മാവുകളും. പുഴയുടെ തീരത്തെ വളക്കൂറുള്ള എക്കൽ മണ്ണ് ജാതികൃഷിക്കു തികച്ചും അനുയോജ്യമാണെന്നു മനസിലാക്കിയാണ് സായിപ്പുമാർ ജാതി തൈകൾ നട്ടത്.

ബംഗ്ലാവ് കുടിയിലെ കൂറ്റൻ ജാതിമരങ്ങൾ കാണുന്നതിനു സ്വദേശത്തും നിന്നും വിദേശത്തു നിന്നും ദിനംപ്രതി നിരവധി സന്ദർശകർ എത്താറുണ്ട്. സിനിമ ഷൂട്ടിംഗ് ലോക്കേഷനുമാണ്.

ബംഗ്ലാവ് കുടിയിലെ ജാതികൃഷിയാണു കാലടിയെ മികച്ച ജാതിക്ക വിപണന കേന്ദ്രമാക്കി മാറ്റിയതെന്നു വേണം കരുതാൻ. ചെറിതും വതുമായി മൂന്നറോളം ജാതിക്ക സംഭരണ വിതരണ കേന്ദ്രങ്ങളാണ് കാലടിയിലുള്ളത്. ഒന്നോ രണ്ടോ ജാതിമരമെങ്കിലും ഇല്ലാത്ത വീടുകളുമില്ല.

കൃഷി രീതി

നല്ല വിളവെത്തിയ ജാതിക്ക പത്രി മാറ്റി പാകിയാൽ രണ്ടുമാസം കൊണ്ടു മുള വരും. തൈകൾക്ക് മൂന്നുമാസം പ്രായമാകുന്നതോടെ പറിച്ചു നടാം. രണ്ടടി നീളവും ഒരടി വീതിയും രണ്ടടി താഴ്ചയുമുള്ള കുഴി എടുത്ത് അതിൽ മേൽമണ്ണ്, ചാണകം, കരിയില, പച്ചിലകൾ, കുമ്മായം എന്നിവ ചേർത്ത മിശ്രിതം നിറച്ചാണു തൈ നടേണ്ടത്.


വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നതു നല്ലതാണ്. ഇതു ചെറിയ തോതിൽ എല്ലാ വർഷവും കൊടുക്കണം. ജൈവ വളങ്ങളാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്. വേനൽക്കാലത്ത് നന മുടങ്ങരുത്. മൂന്നു ദിവസം കൂടുന്പോഴെങ്കിലും നനയ്ക്കണം.

വർഷം രണ്ടു തവണ (മേയ്, ഒക്ടോബർ മാസങ്ങളിൽ) ബ്രോടോമിക് മിശ്രിതം (കുമ്മായം തുരിശ്) അടങ്ങിയ ലായനി തളിക്കണം. പ്രാണികളും പൂപ്പലും നീക്കാൻ ഇത് സഹായിക്കും. നല്ല രീതിയിൽ പരിപാലിച്ചാൽ നാലോ അഞ്ചോ വർഷത്തിനകം പൂവിട്ട് തുടങ്ങും.

ബഡ് ജാതി മൂന്നാം വർഷം പൂവിട്ടു തുടങ്ങുമെങ്കിലും ദീർഘകാലം നിലനിൽക്കുന്നതും കൂടുതൽ കാലം ഫലം നൽകുന്നതും നട്ടുവളർത്തിയ ജാതി മരങ്ങളാണ്. ബഡ് ജാതിയേക്കാൾ ബലമുള്ളതിനാൽ കാറ്റത്ത് ഒടിഞ്ഞു വീഴാറുമില്ല. മഞ്ഞുകാലത്താണ് ജാതി വ്യാപകമായി പൂത്ത് ഫലം നൽകുന്നത്.

വിപണിക്കനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും, നന്നായി കായ്ക്കുന്ന ഒരു ജാതിമരത്തിൽ നിന്നു വർഷം ശരാശരി ഇരുപതിനായിരത്തോളം രൂപയുടെ ജാതിക്ക ലഭിക്കും. ജാതിപത്രിക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡാണ്.

കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മേലാണ് വില. കായ്ക്ക് നല്ല മഞ്ഞ നിറം വരുന്നതാണു മൂപ്പത്തിയതിന്‍റെ ലക്ഷണം. ഇതിൽ നിന്നു പത്രി വേർതിരിച്ച് കുരു എടുക്കും. ജാതിക്കായും പത്രിയും വേർതിരിച്ചാണ് ഉണക്കിയെടുക്കുന്നത്.