ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
Tuesday, February 27, 2024 1:20 PM IST
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാകുന്ന നാട്ടിൽ മാതൃകയാക്കാവുന്ന കർഷക കൂട്ടായ്മയുടെ ചരിത്രമാണു കോട്ടയം ജില്ലയിലെ കോതനല്ലൂരിലൈ ഒരു കൂട്ടം കർഷകർക്കു പറയാനുള്ളത്.

പച്ചക്കറി കൃഷിയിൽ വിജയകരമായി കാൽനൂറ്റാണ്ട് പിന്നിട്ട ആദിത്യ കർഷക കൂട്ടായ്മയുടേതാണ് ആചരിത്രം. 1997-ൽ അഞ്ച് കർഷകർ ചേർന്നാണു കൂട്ടായ്മക്ക് തുടക്കമിട്ടത്. അഞ്ചുപേരിൽ കോതനല്ലൂർ മഠത്തിപ്പറന്പിൽ ഹരി, അന്പാട്ടുമലയിൽ സിബി തോമസ്, നെടുംതൊട്ടിയിൽ ഷാജി എന്നിവർ ഇപ്പോഴും കൃഷിയിൽ സജീവം.

മറ്റു രണ്ടംഗങ്ങളായ മഠത്തിപ്പറന്പിൽ പ്രസന്നൻ, കളപ്പുരയ്ക്കൽ വിജയൻ എന്നിവർ ഏതാനും വർഷം മുന്പ് കൃഷി നിർത്തി. 2014-ൽ ആദിത്യ പച്ചക്കറി കൃഷി ഉത്പാദക സംഘം എന്നപേരിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയിൽ ഇപ്പോൾ 15 അംഗങ്ങളുണ്ട്.



ഇവരിൽ മൂന്ന് അംഗങ്ങളുടെ നേതൃത്വത്തിലാണ് മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളിൽപെടുന്ന 13 ഏക്കറോളം വരുന്ന പ്രദേശത്ത് പച്ചക്കറി കൃഷി നടത്തുന്നത്. 90 ശതമാനവും പാട്ടത്തിനെടുത്ത സ്ഥലമാണ്.

ഏക്കറിന് 15,000 രൂപയാണ് പാട്ടം. സാധാരണ ഇവരുടെ ദിവസം പുലർച്ചെ നാലിന് തുടങ്ങും. വളമിടീൽ, നന, പന്തലിടീൽ... എന്നിങ്ങനെ പല ജോലികളുമായി ഉച്ചയ്ക്കു 12.30 വരെ ഇവർ കൃഷിയിടത്തിലുണ്ടാകും. പിന്നീട് മൂന്നരയോടെ വീണ്ടും കൃഷിയിടത്തിൽ മടങ്ങിയെത്തും.


ആദ്യം ആരെത്തിയാ ലും മറ്റുള്ളർ വരാൻ കാത്തു നിൽക്കാതെ പണികൾ ആരംഭിക്കും. കൃഷിയാവിശ്യങ്ങൾക്കുള്ള പണവും കൈയിലുള്ളതുപോലെയാണു മുടക്കുന്നത്. എഴുതി വയ്ക്കുമെന്നു മാത്രം. വിളവെടുത്ത് വരുമാനം കി ട്ടുന്പോൾ കൂടുതൽ മുടക്കിയാൾക്കു തിരിച്ചു കൊടുക്കുന്നതാണു രീതി.



പാവൽ, പടവലം, പീച്ചിൽ, ചുരയ്ക്ക, പയർ, കുക്കുംബർ, കുന്പളം, മത്തൻ, ബട്ടർനട്ട്, കപ്പ, വാഴ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മെയ് മുതൽ സെപ്റ്റംബർ വരെയും ഒക്ടോബർ മുതൽ ജനുവരി വരെയുമുള്ള സമയങ്ങളിൽ രണ്ടു ഘട്ടങ്ങളായാണ് കൃഷി.

ഒരു വർഷം ശരാശരി 10 ലക്ഷത്തോളം രൂപയുടെ പച്ചക്കറി വിൽക്കും. മൂന്നു മുതൽ മൂന്നര ലക്ഷം രൂപ വരെ ലാഭം കിട്ടാറുണ്ടെന്ന് ഗ്രൂപ്പ് അംഗമായ വിജയൻ പറഞ്ഞു. പച്ചക്കറി വിലയിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ചു ലാഭത്തിലും വ്യത്യാസം വരും.

ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ മുഴുവൻ വ്യാപാരികൾ വാങ്ങി കൊണ്ടുപോകുന്നതിനാൽ വിപണനത്തിന് തടസമില്ല. മാഞ്ഞൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സഹായവും ഈ കർഷകൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്.

പച്ചക്കറി കൃഷിക്കു പുറമേ റബർ ടാപ്പിംഗിനും പോകുന്ന മൂവരും പശുക്കളെയും വളർത്തുന്നുണ്ട്.

94471 28277

ബിജു ഇത്തിത്തറ