ലക്ഷങ്ങൾ തരും മലയിഞ്ചി
ലക്ഷങ്ങൾ തരും മലയിഞ്ചി
Saturday, March 16, 2024 11:56 AM IST
ജോയി കിഴക്കേൽ
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ, നാടോടുന്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർഥമാക്കി കാർഷിക മേഖലയിൽ പുത്തൻ പരീക്ഷണവും നിരീക്ഷണവും നടത്തി ബഹുദൂരം മുന്നേറിയ കർഷകനാണ് ഇടുക്കി ജില്ലയിൽ മൂലമറ്റം മുരളി സദനത്തിൽ എം.വി. രാധാകൃഷ്ണൻ.

മൂലമറ്റം കോട്ടമല റോഡിൽ ജലന്തർ ഭാഗത്ത് നാലേക്കർ റബർ തോട്ടത്തിൽ നാടൻ പ്ലാവ്, ആഞ്ഞിലി, തേക്ക് എന്നിവ നട്ടു വളർത്തിയതിനൊപ്പം ഇടവിളയായി മലയിഞ്ചിയും കൃഷി ചെയ്തു. മുട്ടം ചള്ളാവയലിൽ 70 സെന്‍റിൽ റബർ, തെങ്ങ്, കുരുമുളക്, കാപ്പി എന്നിവയ്ക്കൊപ്പവും കുടയത്തൂരിൽ 30 സെന്‍റിലും മലയിഞ്ചി കൃഷിയുണ്ട്.

ഇതിനുപുറമേ കുളമാവിനു സമീപം നാടുകാണിയിൽ എട്ടേക്കറിൽ ജേഷ്ഠൻ ബാലകൃഷ്ണനുമായി ചേർന്നു മലയിഞ്ചി കൃഷിചെയ്തു നേടുന്നതു ലക്ഷങ്ങൾ.

തുടക്കം നാടുകാണിയിൽ

രാധാകൃഷ്ണൻ മലയിഞ്ചികൃഷി ആരംഭിച്ചത് 2016ലാണ്. നാടുകാണിയിലായിരുന്നു തുടക്കം. ഇവിടെ രണ്ടു തവണ വിളവെടുപ്പു നടത്തി. മൂന്നു ടണ്‍ വീതം കിട്ടി. മുട്ടം, കുടയത്തൂർ എന്നിവിടങ്ങളിലെ മലയിഞ്ചി വിളവെടുപ്പിനു പാകമായിട്ടുണ്ട്.

ജലന്തറിൽ അടുത്തവർഷം വിളവെടുപ്പ് നടത്താം. വിത്ത് നട്ടാൽ മൂന്നാം വർഷമാണു വിളവെടുപ്പ്. മെയ്, ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ് സീസണ്‍. വിത്ത് നടുന്നത് ഒരു മീറ്റർ അകലത്തിൽ അരയടി താഴ്ചയിൽ കുഴിയെടുത്താണ്.

പരിപാലനം വേണ്ട

മലയിഞ്ചിക്ക് പ്രത്യേക പരിപാലനം ആവശ്യമില്ല. വിത്ത് നട്ടശേഷം കളകൾ കയറാതെ നോക്കണമെന്നു മാത്രം. രാസവളം അല്പം പോലും നൽകേണ്ട. വളവും ജലസേചനവും ആവശ്യമില്ലാത്തതിനാൽ ഉത്പാദന ചെലവ് തുച്ഛം.

എന്നാൽ, ചാരം ഇട്ടുകൊടുക്കുന്നതു നല്ലതാണ്. വിളവെടുപ്പിനു ശേഷം ഇലകൾ കൂട്ടിയിട്ടു കത്തിക്കും. ഒന്നര മീറ്റർ വരെ ഉയരത്തിൽ മലയിഞ്ചിയുടെ ഇലകൾ തഴച്ചു വളരും. ഒരു ചുവട്ടിൽ നിന്ന് 15-20 കിലോ ലഭിക്കും. മണ്ണും വേരുപടലവും നീക്കി ചാക്കുകളിൽ നിറച്ചാണ് വില്പന.




വിപണി

ഇഞ്ചി വർഗത്തിൽപ്പെട്ട മലയിഞ്ചി ഏതു കാലാവസ്ഥയിലും വളരും. കല്ലും പാറക്കൂട്ടങ്ങളും ഉള്ളിടത്തും മലയിഞ്ചി കൃഷി ചെയ്യാം. ഏത് മണ്ണിലും നല്ല വിളവ് നൽകും. പച്ച കിലോയ്ക്ക് 35-45 രൂപയും ഉണങ്ങിയതിന് 135-140 രൂപയുമാണ് വില.

10-12 ദിവസം വെയിലത്തിട്ടാൽ പാകത്തിന് ഉണങ്ങിക്കിട്ടും. സംസ്ഥാനത്തെ പ്രധാന വിപണി പാലക്കാടാണ്. മൂവാറ്റുപുഴ, പെരുന്പാവൂർ, കോഴിക്കോട് എന്നിവിടങ്ങളിലും മലയിഞ്ചി വ്യാപാരമുണ്ട്. തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.

ഔഷധമൂല്യം

ഔഷധ ആവശ്യങ്ങൾക്കാണു മലയിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്. ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയാണ്. ഫലപ്രദമായ വേദന സംഹാരിയുമാണ്.

തായ്‌ലൻഡിൽ ജിഞ്ചർ ടീയായും മാംസവിഭവങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. കയറ്റുമതിസാധ്യതയും കുറഞ്ഞ ഉത്പാദനച്ചെലവും മികച്ച വരുമാനവുമാണ് മലയിഞ്ചി കൃഷിയെ ശ്രദ്ധേയമാക്കുന്നത്.

അറക്കുളം പഞ്ചായത്തിലെ പുത്തേട്, കൂവപ്പള്ളി, ജലന്തർ, ആശ്രമം, നാടുകാണി, കുളമാവ് എന്നിവിടങ്ങളിൽ വ്യാപകമായി കൃഷിയുണ്ട്. ഇടുക്കി ജില്ലയിലെ തന്നെ പ്രധാന മലയിഞ്ചി ഉത്പാദന കേന്ദ്രങ്ങളിലൊന്നായി അറക്കുളം പഞ്ചായത്ത് മാറിയിട്ടുണ്ട്.

കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് ഇടവിളയായി മലയിഞ്ചി കൃഷിചെയ്താൽ അധിക വരുമാനം നേടാൻ കഴിയുമെന്ന് എം.വി.രാധാകൃഷ്ണൻ പറയുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അസി.എൻജിനിയർ എൻ. ഷാജിയാണ് ഭാര്യ. മക്കൾ: അരവിന്ദ് (കാനഡ), അപർണ ആർ.നായർ (തൃശിനാപ്പള്ളി).

ഫോണ്‍: 94467 17833