കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
Monday, March 11, 2024 1:34 PM IST
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ വേറെ പലതുമുണ്ട്. മലയാളി മീനിനെക്കുറിച്ച് ഓർത്താൽ ആദ്യം മനസിൽ വരുന്നതു കരിമീൻ തന്നെ.

അതിന്‍റെ ആകൃതിയും രുചിയും മലയാളിക്ക് അത്രമേൽ പ്രിയം. ഇതു കണ്ടറിഞ്ഞാണു തൃശൂർ ജില്ലയിൽ മാളയ്ക്കടുത്ത് അന്നമനടയിൽ വയലിക്കോടത്ത് ഷിജുവിന്‍റെ ഭാര്യ പ്രിൻസി കരിമീൻ വളർത്തൽ ആരംഭിച്ചത്.

കടലും കായലും തൊട്ടറിഞ്ഞും വിവിധയിനം മത്സ്യങ്ങളുടെ രുചിയറിഞ്ഞും കൊച്ചിയിലെ പിഴലയിൽ ജനിച്ചു വളർന്ന പ്രിൻസിക്ക് മീനുകളോട് ചെറുതല്ലാത്ത ഇഷ്ടവുമുണ്ടായിരുന്നു. എന്നാൽ, കുടുംബിനിയായ ശേഷമാണു കരിമീൻ വളർത്തലിലേക്കു തിരിയുന്നത്.

ഹോബിയായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ പ്രിൻസി പ്രതിവർഷം ലക്ഷത്തിലേറെ കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വില്പന നടത്തുന്നുണ്ട്. ഇതുവഴി ലക്ഷങ്ങളുടെ വരുമാനമാണ് ഈ കുടുംബിനി നേടുന്നത്.

തുടക്കം

ലാഭം നൽകുന്ന മത്സ്യകൃഷിയിൽ മുൻനിരയിലാണു കരിമീൻ. സ്വാഭാവികമായ സാഹചര്യത്തിൽ കരിമീൻ വളർത്തിയാൽ പരിചരണച്ചെലവ് കുറച്ചു കൂടുതൽ വരുമാനം നേടാമെന്ന ആശയം പ്രിൻസി ഭർത്താവുമായി പങ്കുവച്ചതോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

അങ്ങനെയിരിക്കെ, തിലോപ്പിയകളെ വളർത്തി നഷ്ടത്തിലായ അന്നമനടയിലെ ഒരു കർഷകന്‍റെ കൃഷിയിടം ഏഴ് വർഷം മുന്പ് ഇവർ വാങ്ങി. 52 സെന്‍റ് വരുന്ന കൃഷിയിടത്തിൽ 18 സെന്‍റ്കുളമാണ്. ഈ കുളം വൃത്തിയാക്കി പത്തടിയോളം ഉയരത്തിൽ ചുറ്റും കരിങ്കൽ ഭിത്തി കെട്ടി.

മുകൾഭാഗം മാത്രം സിമന്‍റ് തേച്ചു. അതിൽ മുവായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കായംകുളത്തെ മത്സ്യകർഷകരിൽ നിന്നാണ് കരിമീൻ കുഞ്ഞുങ്ങളെ വാങ്ങിയത്. കുറച്ചു നശിച്ചു. ബാക്കിയുണ്ടായിരുന്നതിൽ കുറെ പിടിക്കുകയും ചെയ്തു.

ഇതിനിടയിൽ, കുളത്തിൽ കരിമീൻ കുഞ്ഞുങ്ങളുടെ കൂട്ടങ്ങൾ കണ്ടുതുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ ഉത്പാദനവും വില്പനയും ആരംഭിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.



ഗുണങ്ങൾ

എല്ലാക്കാലത്തും വിപണിയിൽ കരിമീന് നല്ല ഡിമാൻഡാണ്. മികച്ച വിലയും കിട്ടും. ഏറ്റവും കുറഞ്ഞവില 400 രൂപയാണ്. രുചിയും പോഷകഗുണങ്ങളുമാണ് മികച്ച വിലയ്ക്ക് കാരണം.

ധാതുക്കളും വിറ്റാമിനുകളും കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ കരിമീൻ വിഭവങ്ങൾ തൈറോയ്ഡ് ഗ്രന്ഥി, തലച്ചോറ്, ചർമം, നാഡീവ്യൂഹം, എന്നിവയെ സംരക്ഷിക്കുന്നു. ദഹനപ്രക്രിയ സുഗമമാകും. കഫം നിയന്ത്രിക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ആന്‍റി ഓക്സിഡന്‍റായ മത്സ്യമാണ് കരിമീൻ. ഫാറ്റി ആസിഡ് സന്പുഷ്ടമായതിനാൽ രക്ത സമ്മർദം ലഘൂകരിക്കും.

ഇതുമൂലം ഹൃദയാഘാത സാധ്യത കുറയ്ക്കും. സ്ഥിരമായി കരിമീൻ കഴിക്കുന്നവർക്ക് ആൽസ്ഹൈമേഴ്സ് രോഗസാധ്യത കുറവായിരിക്കും.

വളർത്തൽ

സീസണ്‍ വ്യത്യാസമില്ലാതെ കരീമീൻ വളർത്താനും വിളവെടുക്കാനും കഴിയും. ഒരിക്കൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ അവ വളർന്നു മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തി വലുതാക്കും.

അതുകൊണ്ട് എല്ലാവർഷവും കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിക്കേണ്ടതില്ല. കൊത്തിത്തിന്നുന്ന ഇനമായതിനാൽ തരിത്തീറ്റകളാണ് നൽകുന്നത്.

പ്രായപൂർത്തിയായ മത്സ്യങ്ങൾ വർഷത്തിൽ മൂന്ന് നാല് തവണകളായി കുറഞ്ഞത് മൂവായിരം മുട്ടകൾ വരെയിടും. ഇതിൽ എഴുപത് ശതമാനത്തോളം വളർന്നു കിട്ടുമെന്നാണു പ്രിൻസി പറയുന്നത്.

കുളത്തിന് ചുറ്റും അടിമുതൽ മുകൾ വരെ കരിങ്കല്ല് കെട്ടിയിരിക്കുന്നതിനാൽ അതിൽ പറ്റിപ്പിടിച്ച് വളരുന്ന പായലുകൾ മത്സ്യങ്ങളുടെ തീറ്റയാണ്.

കരിങ്കല്ല് ഭിത്തിയിലുള്ള വിടവുകളിലും ദ്വാരങ്ങളിലുമാണു മുട്ടകൾ ഇടുന്നത്. കൃത്രിമ കുളങ്ങളാണെങ്കിൽ മുട്ടയിടുന്നതിനു ചട്ടി, കുടം, ഓടിന്‍റെ കഷണങ്ങൾ, ഓല എന്നിവ വച്ചു കൊടുക്കേണ്ടിവരും.

അനുകൂല സാഹചര്യങ്ങളിൽ പൂർണവളർച്ചയെത്തിയ കരിമീൻ ഒരു കിലോവരെ തൂക്കം വയ്ക്കും. ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കുഞ്ഞുങ്ങൾ വളർന്ന് പ്രായപൂർത്തിയാകുന്പോൾ സ്വയം ഇണയെ കണ്ടെത്തും.

ഇണയെ കണ്ടെത്തിയ ശേഷമാണ് ബ്രീഡിംഗ്. ആധുനികമായ ഫാമുകളിൽ ഇണകളെ പിടിച്ച് ബ്രീഡിംഗിനു മാറ്റുന്ന രീതി യുമുണ്ട്.

ആറ് വർഷം മുന്പ് പതിനെട്ട് സെന്‍റ് വലിപ്പം വരുന്ന കുളത്തിൽ മുവായിരം കുഞ്ഞുങ്ങളെ നിക്ഷേപിച്ചശേഷം പിന്നീട് ഇതുവരെ പുതുതായി കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടില്ല. വെള്ളത്തിന്‍റെ പി.എച്ച് 7 ആയി നിലനിൽക്കുന്നുമുണ്ട്.

അഞ്ച് സെന്‍റീമീറ്റർ വലിപ്പമുള്ള കുഞ്ഞുങ്ങൾ പത്ത് മാസം കൊണ്ട് ഓരു വെള്ളത്തിൽ 170 ഗ്രാം വരെ തൂക്കം വയ്ക്കും. ശുദ്ധജലാശയങ്ങളിൽ അത് 150 ഗ്രാം വരെ.

നൂറ് ഗ്രാമിന് മുകളിൽ വരുന്ന കരിമീനിനാണ് വിപണിയിൽ ഡിമാൻഡ്. നല്ല പരിചരണം നൽകിയാൽ ഒരു വർഷത്തിനുള്ളിൽ 200 ഗ്രാമിന് മുകളിൽ തൂക്കം വയ്ക്കുമെന്നു പ്രിൻസി പറഞ്ഞു.

അസോള, ചേന്പില, കൊള്ളിയില, പപ്പായ ഇല എന്നിവ തീറ്റയായി നൽകുന്നതിനാൽ മത്സ്യത്തീറ്റകൾ കുറച്ചുമതി. ദിവസം രണ്ട് നേരമാണ് തീറ്റകൾ നൽകുന്നത്. കുളത്തിന്‍റെ ഒരു കോണിൽ മാത്രമാണ് തീറ്റ നൽകുന്നത്.

കുഞ്ഞുങ്ങളുടെ ഉത്പാദനം

പറന്പിലെ ശുദ്ധജലകുളം വറ്റിച്ച് അടിത്തട്ടിലെ ചെളിയും കളകളും മറ്റും നീക്കം ചെയ്തു വൃത്തിയാക്കിയ ശേഷമാണ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

കവറുകളിൽ കൊണ്ടുവന്ന കഞ്ഞുങ്ങളെ നേരിട്ട് കുളത്തിലേയ്ക്ക് വിടാതെ, താപനില ക്രമീകരിക്കുന്നതിനായി കുളത്തിലെ വെള്ളത്തിൽ കവറുകൾ അരമണിക്കൂറോളം ഇറക്കിവയ്ക്കുകയാണ് ആദ്യം ചെയ്തത്.


പിന്നീട് കവർ തുറന്നു കുളത്തിലെ വെള്ളം സാവധാനം കവറിലേക്ക് കയറ്റി.അഞ്ച് മിനിറ്റിനു ശേഷം കവറിൽ നിന്ന് കുളത്തിലേക്ക് മീൻ കുഞ്ഞുങ്ങളെ തുറന്നു വിട്ടു. ചെറിയൊരു ശതമാനം നഷ്ടപ്പെട്ടെങ്കിലും ബാക്കിയുള്ളവ നന്നായി വളർന്നു.

ഒരു വർഷം ആകുന്നതിനു മുന്പ് മത്സ്യങ്ങളെ പിടിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയപ്പോഴാണ് കൂട്ടമായി കുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന് കുഞ്ഞുങ്ങളുടെ ഉത്പാദനത്തിലേക്കു തിരിയുകയായിരുന്നു.

ഇതിന്‍റെ ഭാഗമായി കുഞ്ഞുങ്ങളെ പിടിച്ചു കുളത്തിൽ തന്നെ കൂട് വലകൾ സ്ഥാപിച്ച് അതിൽ സംരക്ഷിച്ചു. ഒരിഞ്ചു മുതൽ മൂന്നിഞ്ച് വരെ വലിപ്പമുള്ള കുഞ്ഞുങ്ങളെ തരം തിരിച്ചാണു വില്പന.

ഇടയ്ക്ക് വലിയ കരിമീനുകളെയും പിടിക്കും. കുളത്തിനു സമീപം 12 ചെറിയ ടാങ്കുകൾ നിർമിച്ച് അതിലാണ് കുഞ്ഞുങ്ങളെ തരംതിരിച്ച് സംരക്ഷിക്കുന്നത്. ആവശ്യക്കാർക്കു പെട്ടന്ന് പിടിച്ചു നൽകാൻ വേണ്ടിയാണ് ടാങ്കുകൾ നിർമിച്ചിരിക്കുന്നത്.



കൂടു കൃഷി

കൂടു മത്സ്യകൃഷിക്ക് അനുയോജ്യമാണ് കരിമീൻ. കായലുകളിലും ശുദ്ധജലാശയങ്ങളിലും കൂടുകൾ സ്ഥാപിച്ച് വളർത്താം. അങ്ങനെ വളർത്തുന്നവയ്ക്കു വളർച്ച കൂടും.

ഒഴുകിവരുന്ന പായലും മറ്റും ഭക്ഷണമായി ലഭിക്കുന്നതു കൊണ്ടാണിത്. കൃത്രിമ കുളങ്ങളിൽ വളർത്തുന്പോൾ ശ്രദ്ധ കൂടുതൽ വേണം. വളർച്ച പതുക്കെ ആയിരിക്കും.

ചെമ്മീൻ കെട്ടുകളിലും പൊക്കാളിപ്പാടങ്ങളിലും കരിമീൻ വളർത്താം. എവിടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാലും താപനില ക്രമീകരിക്കാൻ ആ ജലാശയത്തിൽ അരമണിക്കൂർ നേരം കവർസഹിതം കുഞ്ഞുങ്ങളെ ഇറക്കി വയ്ക്കണം.

പതിനഞ്ച് മിനിറ്റിന് ശേഷം തുറന്നു വിടാം. മൂന്നിഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണു നല്ലത്. വലിപ്പം അനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വില. അഞ്ച് മുതൽ പതിനഞ്ച് രൂപ വരെ വിലയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരിമീനുകളെ വളർത്തുന്ന കുളങ്ങളിൽ കുറഞ്ഞത് മൂന്നടി വെള്ളമെങ്കിലും എപ്പോഴും വേണം. അടിത്തട്ടിലെ ചേറ് നീക്കം ചെയ്യണം. രാസവസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.

കുളം ശുദ്ധീകരിച്ചശേഷം ഒരു സെന്‍റിന് അഞ്ച് കിലോ കണക്കിൽ നീറ്റുകക്ക വിതറണം. മൂന്നു ദിവസത്തിനു ശേഷം സെന്‍റിന് അഞ്ച് കിലോ പച്ചച്ചാണകം കലക്കി ഒഴിക്കണം. തുടർന്നു കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

വെള്ളത്തിന്‍റെ പി.എച്ച് ആഴ്ചയിൽ ഒരു ദിവസം പരിശോധിച്ച് ക്രമപ്പെടുത്തണം.പി.എച്ച്. കുറഞ്ഞാലും കൂടിയാലും മൽസ്യങ്ങൾക്ക് ജീവഹാനി സംഭവിക്കും.

പി.എച്ച് കുറഞ്ഞാൽ വെള്ളത്തിന്‍റെ അളവിന് അനുസരിച്ച് നീറ്റുകക്ക കലക്കി ഒഴിച്ചാൽ മതി. കൂടിയാൽ വാഴയുടെ പോള കീറി പലസ്ഥലങ്ങളിലായി ഇട്ട് കൊടുക്കണം.

പി.എച്ച് 7 നും 8 നും ഇടയ്ക്ക് നിലനിർത്തണം. പക്ഷികളുടെയും മറ്റും ആക്രമണം ഉണ്ടാകാതിരിക്കാൻ പ്രിൻസി ഷാജു കുളത്തിന് മുകളിൽ നെറ്റ് വിരിച്ചിട്ടുണ്ട്.

ആറു മാസം പ്രായമായാൽ ഇണചേരൽ നടക്കും. പരുക്കൻ പ്രതലത്തിലാണ് മുട്ടകൾ സൂക്ഷിക്കുന്നത്. നാല് ദിവസത്തിന് ശേഷം മുട്ടകൾ വിരി ഞ്ഞു തുടങ്ങും. വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങളെ കുഴികളുണ്ടാക്കി അതിലേക്ക് മാറ്റും.

അതിനുള്ള സൗകര്യം കുളത്തിലുണ്ടാകണം. ഒരു ജോഡി മത്സ്യം 10 മുതൽ 30 വരെ കുഴികൾ ഉണ്ടാക്കും. ഇതിൽ രണ്ടോ മൂന്നോ കുഴികളിൽ മാത്രമാണ് കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത്.

ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. 10 ദിവസങ്ങൾക്കു ശേഷം കുഞ്ഞുങ്ങൾ തള്ളയ്ക്കൊപ്പം സഞ്ചരിച്ചു തുടങ്ങും. ഒരു സെന്‍റ് സ്ഥലത്ത് 10ജോഡി കരിമീനുകളെ വളർത്താം.

കൃത്രിമ കുളങ്ങളിൽ ഒരു മീറ്റർ സ്ക്വയറിൽ രണ്ടരയിഞ്ച് ഉയരത്തിൽ മൂന്ന് നാല് ചെറിയ മണ്‍കലങ്ങൾ ചരിച്ച് വച്ചു കൊടുത്താൽ കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കും.

വിളവെടുപ്പ്

മൂന്നോ നാലോ ഇഞ്ച് വലിപ്പമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എട്ടു മാസങ്ങൾക്കു ശേഷം ആദ്യവിളവെടുപ്പ് നടത്താം. ഈ കാലഘട്ടത്തിൽ മീനുകൾക്ക് 150 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും.

തുർന്ന് ഓരോ മൂന്നു മാസം കൂടുന്പോഴും വിളവെടുക്കാം. ഓരോ മൂന്നാം മാസവും വിളവെടുക്കുന്പോൾ വലുതിനെ മാത്രം പിടിക്കുകയും മറ്റുള്ളവയെ വളരാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.

കുഞ്ഞുങ്ങളുടെ ഉത്പാദനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പ്രിൻസി ഷാജു വലിയ മീനുകളെ കാര്യമായി പിടിക്കാറില്ല. ആവശ്യക്കാർക്ക് നൽകാനുള്ള കുഞ്ഞുങ്ങൾ ഇപ്പോഴില്ല. വർഷം അഞ്ച് ലക്ഷത്തോളം കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

മത്സ്യക്കുളത്തിന് ചുറ്റും മാവ്, റംബൂട്ടാൻ, ഫാഷൻഫ്രൂട്ട് തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും പ്രിൻസി കൃഷി ചെയ്തിട്ടുണ്ട്. ഒപ്പം ചെറിയൊരു വിശ്രമകേന്ദ്രവുമുണ്ട്. 200 പേർക്കിരിക്കാനും ചെറിയ പരിപാടികൾ നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്.

ഫിഷറീസ് വകുപ്പിന്‍റെയും കൃഷിഭവന്‍റെയും സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. എറണാകുളത്ത് ഹാർഡ്വെയർ ബിസിനസ് ചെയ്യുന്ന ഭർത്താവ് ഷാജു ശനി, ഞായർ ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും കരിമീൻ പരിചരണത്തിന് എത്തും.

നേരത്തെ പശുക്കളെയും ആടുകളെയും നായ്ക്കളെയും വളർത്തിയിരുന്ന പ്രിൻസിയും ഷാജുവും കോവിഡിന്‍റെ വരവോടെ അത് ഉപേക്ഷിക്കുകയായിരുന്നു.

ഫോണ്‍: 8129701772
നെല്ലി ചെങ്ങമനാട്