മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
Wednesday, March 13, 2024 4:04 PM IST
എസ്. മഞ്ജുളാദേവി
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റത്തും നിറയെ കായ്ച്ചു നിൽക്കുന്ന പച്ചക്കറികളും പൂവിട്ടു നിൽക്കുന്ന ചെടികളും. പത്മയുടെ കരപരിലാളനമേറ്റു വളരുന്ന തക്കാളിയും പയറും മുളകും വെണ്ടയും പാവലും പടവലവുമെല്ലാം പറയുന്നത് ഈ വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ.

തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് മേലേക്കോണത്ത് പുത്തൻ വീട്ടിലാണു പത്മ സുരേഷിന്‍റെ ഹരിത സാമ്രാജ്യം. ഭിന്നശേഷിക്കാരനായ മകൻ അശ്വിന്‍റെ ജീവിതം നൽകുന്ന ഹൃദയവ്യഥകൾ അതിജീവിച്ച് ഉണർവോടെയും ഉന്മേഷത്തോടെയും ജീവിക്കുന്ന പത്മ സുരേഷ് പലർക്കും മാതൃകയാണ്.

ഹരിത സമൃദ്ധമായ മട്ടുപ്പാവിൽ വളരുന്ന കോഴി അമരയും, പുതിനയും കറിവേപ്പിലയും, അപൂർവമായ ഓറഞ്ച് മണിത്തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറിക്കറികളും മുറ്റത്ത് ഓർക്കിഡുകൾ ഒരുക്കുന്ന വർണ വസന്തവുമാണ് ഈ ജൈവ കർഷകയുടെ ഊർജസ്രോതസ്.

പിരിയൻ മുളക്, ഒടൻകൊല്ലി, ഫ്ളവർ ചില്ലി, വയലറ്റ് മുളക്... തുടങ്ങി മുളകിന്‍റെ വിവിധ ഇനങ്ങൾ ഇവിടെയുണ്ട്. പരിയൻ മുളക് ഉണക്കിപ്പൊടിച്ചാണ് വീട്ടാവശ്യത്തിനുള്ള മുളകുപൊടി തയാറാക്കുന്നത്. (പിരിയൻ മുളക് അല്പം ആവി കയറ്റിയിട്ട് ഉണക്കി പൊടിക്കുന്നതു നല്ലതാണ്. ആവി കയറ്റുന്പോൾ മുളക് വെന്തുപോകാൻ പാടില്ല.)

കടയിൽ നിന്നു വാങ്ങുന്ന മുളകിന്‍റെ വിത്തിട്ടാണു മുളക് ഇനങ്ങളെല്ലാം വിളയിച്ചെടുക്കുന്നത്. എന്നാൽ, നല്ലയിനം പച്ചക്കറി വിത്തുകൾ വാങ്ങിയാണ് മട്ടുപ്പാവിൽ നട്ടു വളർത്തുന്നത്. ചെറുപ്പം മുതൽ കൃഷി ഇഷ്ടമായിരുന്നെങ്കിലും പച്ചക്കറി കൃഷിയിലേക്കു എത്തുന്നത് ജൈവ കർഷകനായ ഉള്ളൂർ ആർ. രവീന്ദ്രന്‍റെ പിന്തുണയോടെയാണ്. തുടക്കം പുഷ്പ കൃഷിയിലായിരുന്നു.

ജനിച്ചു വളർന്ന വെള്ളറടയിലെ പാടത്ത് കൃഷി ചെയ്തിരുന്ന വാഴയ്ക്കും ചേനയ്ക്കും ചേന്പിനുമെല്ലാം വെള്ളമൊഴിച്ച് പരിപാലിച്ചിരുന്ന ഒരു ചെറുപ്പകാലം പദ്മയ്ക്കുണ്ട്. വിവാഹം കഴിഞ്ഞു പാപ്പനംകോട് എത്തിയതോടെ കൃഷിയിൽ നിന്നും അകന്നു.

പിന്നീട് വളരെ യാദൃച്ഛികമായിട്ടാണ് ഓർക്കിഡ് കൃഷിയിലേക്ക് എത്തുന്നത്. ഓർക്കിഡുകൾ പ്രദർശിപ്പിച്ചിരുന്ന ഒരു സ്റ്റാൾ കാണാൻ പോയതാണു കാരണം. സ്റ്റാളിലെ ഓർക്കിഡുകളുടെ ഭംഗി പത്മയെ വല്ലാതെ ആകർഷിച്ചു. എന്നാൽ, ഒരെണ്ണത്തിന്‍റെ പേരു പോലും അറിയില്ലായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഭർത്താവ് സുരേഷ്കുമാറിന്‍റെ സുഹൃത്തിന്‍റെ ഭാര്യ ആധികാരികമായി ഓർക്കിഡുകളെക്കുറിച്ചു പറയുന്നതും വാങ്ങുന്നതും വെല്ലുവിളിയായി അനുഭവപ്പെട്ടു. അന്നു മൂന്ന് ഓർക്കിഡ് തൈകൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു നട്ടു പരിപാലിച്ചു. ഇവിടെ നിന്നു സാവധാനം ഓർക്കിഡ് കൃഷി വിപുലമാക്കുകയായിരുന്നു.



കൃഷിവകുപ്പിന്‍റെ ഓർക്കിഡ് കൃഷിക്കുള്ള സബ്സിഡി ലഭിക്കാൻ കുറഞ്ഞത് ആയിരം ഓർക്കിഡുകൾ എങ്കിലും വേണം. പിന്നീട് അതിനുള്ള നെട്ടോട്ടമായി. വളരെ പ്രയാസപ്പെട്ട് അത്രയും ഓർക്കിഡുകൾ ശേഖരിച്ച് ഒരുവിധത്തിൽ സബ്സിഡി സന്പാദിച്ചു. അങ്ങനെ നല്ലൊരു ഓർക്കിഡ് തോട്ടം വീട്ടിൽ തന്നെ ഉണ്ടാക്കി.

ഓർക്കിഡ് സൊസൈറ്റിയിൽ അംഗവുമായി. ഓർക്കിഡ് കൃഷിക്കു മുന്പു മട്ടുപ്പാവിൽ മുല്ല നട്ടിരുന്നു. അക്കാലത്ത് സ്കൂൾ വിദ്യാർഥിനിയായിരുന്ന മകൾ അഭയ സുരേഷിനു എന്നും മുല്ലപ്പൂക്കൾ വേണം. അതിനായി ടെറസിൽ നൂറു ചെടിച്ചട്ടികളിൽ മുല്ലത്തൈകൾ നട്ടു. ആവശ്യത്തിലേറെ പൂക്കളും കിട്ടി.

2011 ലാണു പച്ചക്കറി കൃഷിയിലേക്കു വരുന്നത്. ആർ. രീവീന്ദ്രൻ വിളയിച്ചെടുത്ത 275 കിലോ കാച്ചിലിനെക്കുറിച്ചുള്ള വാർത്ത വലിയ പ്രചോദനമായി. ഇതേത്തുടർന്ന് അദ്ദേഹത്തിന്‍റെ വീട് അന്വേഷിച്ചു കണ്ടെത്തി.

മകൻ അശ്വിന്‍റെ അവസ്ഥയും സാഹചര്യവും മനസിലാക്കിയ രവീന്ദ്രൻ വീട്ടിലെത്തി കൃഷിക്കു വേണ്ട സഹായം ഒരുക്കി നൽകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന ആത്മ സ്കൂളിൽ പരിശീലനം നേടുകയും ചെയ്തു.

ജൈവവളം

രവീന്ദ്രന്‍റെ നിർദേശമനുസരിച്ച് സ്വയം നിർമിക്കുന്ന ജൈവ വളം മാത്രമാണ് പച്ചക്കറികൾക്കും ഓർക്കിഡുകൾക്കും നൽകുന്നത്. കൃഷിയിടത്തിലെ പുല്ല് പറിച്ചു ഡ്രമ്മിൽ ഇട്ട് വയ്ക്കുന്നതാണ് ജൈവവള നിർമാണത്തിന്‍റെ ആദ്യപടി. പിന്നീട് ഇതിൽ കഞ്ഞി വെള്ളം ഒഴിക്കും.

മുക്കാൽ ഭാഗമാകുന്പോൾ ശർക്കര ചേർത്തിളക്കും. അവസാനം ഫിഷ് അമിനോയും ചേർക്കും. ഈ മിശ്രിതം വെള്ളം ചേർത്തു നേർപ്പിച്ചശേഷം ആവശ്യാനുസരണം പച്ചക്കറികൾക്കു നൽകും. പ്രത്യേക അളവൊന്നും നോക്കാറില്ല. കൈയളവനുസരിച്ച് ഒഴിച്ചുകൊടുക്കുന്നതാണു രീതി.

ജൈവകീടനാശിനി

ജൈവകിടനാശിനിയായി ബയോ അഗ്രോപ്ലസ് ആണ് ഉപയോഗിക്കുന്നത്. ഒരു അടപ്പ് കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കും. മകൻ കണ്ണൻ ജനിച്ച ശേഷമാണു പച്ചക്കറികൃഷി തുടങ്ങുന്നത്.

അവൻ കുട്ടിയായിരിക്കുന്പോൾ വൈകുന്നേരങ്ങളിൽ എടുത്ത് കൊണ്ടുവന്നു ടെറസിൽ ചെടികൾക്കു നടുവിൽ ഇരുത്തുമായിരുന്നു. ചെടികളും പക്ഷികളുമൊക്കെ അവന് ആഹ്ലാദം നല്കുമായിരുന്നു. വലുതായിക്കഴിഞ്ഞപ്പോൾ ടെറസിൽ കൊണ്ടു വരാൻ കഴിയാതെയായി.

മാത്രമല്ല, വീൽചെയറിൽ ഇരിക്കാനും ബുദ്ധിമുട്ടായി. ഭർത്താവ് എൻ. സുരേഷ്കുമാർ എക്സ് സർവീസ് ഉദ്യോഗസ്ഥനാണ്. മസ്കറ്റിലാണ് ജോലി. മകൾ അഭയ സുരേഷ് വിവാഹിത. അമ്മ കൃഷ്ണമ്മയും ഭർത്താവിന്‍റെ അമ്മ വസന്തയും ഒപ്പമുണ്ട്.

പുരസ്കാരങ്ങൾ

2019ൽ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2016 ലും 2022 ലും മേലാംകോട് വാർഡിലെ മികച്ച ജൈവ കർഷകയായി.

ഫോണ്‍: 90740 28518