നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
Saturday, May 4, 2024 2:41 PM IST
ജിമ്മി ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്രയും നടത്തി കാട്ടുമൃഗങ്ങളേയും കണ്ടു കാനനഭംഗിയും ആസ്വദിച്ചു മടങ്ങുകയും ചെയ്യും.

എന്നാൽ, ഇന്നു കുമളിക്കു പോകുന്നവർക്കു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ശുദ്ധമായ ഹൈറേഞ്ച് തേനിന്‍റെ മറുവാക്കായ ഫിലിപ്സ് നാച്ച്വറൽ ഹണിയുടെ ഉത്പാദന കേന്ദ്രം കൂടി സന്ദർശിക്കണം.

തേനീച്ചകളെ അടുത്തു കണ്ട്, പറ്റുമെങ്കിൽ ഒന്നു തൊട്ട്, തേൻ നിറഞ്ഞ തേനറകളിൽ നിന്ന് അല്പമെടുത്തു രുചിച്ചശേഷം വേണം മടങ്ങാൻ. തേനീച്ചകൾ തേനെടുക്കാൻ കൂട്ടിൽ നിന്നു പറന്നകലുന്നതും തേനുമായി തിരിച്ചെത്തുന്നതും എത്ര സമയം നോക്കിനിന്നാലും മതിയാവില്ല.

അതീവസൂക്ഷ്മതയോടെ അവ തേനറകൾ ഒരുക്കുന്നതും തേൻ നിറയ്ക്കുന്നതും മുട്ടകൾ സൂക്ഷിക്കുന്നതും അതു പുഴുവായി വിരിയുന്നതുമൊക്കെ കണ്ടു നിൽക്കുന്പോൾ മണിക്കൂറുകൾ പോകുന്നതറിയില്ല.

ഇടുക്കി ജില്ലയിൽ കുമളിക്കടുത്ത് അട്ടപ്പള്ളത്ത് വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യു എന്ന തേനീച്ച ഫിലിപ്പിന്‍റെ ഫാമിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അദ്ദേഹത്തിന്‍റെ വീടിനു ചുറ്റിലും റോഡിന് അപ്പുറത്തെ ചെങ്കദളി വാഴതോപ്പിലുമായി എണ്ണൂറിലധികം വൻതേനീച്ച പെട്ടികളും അഞ്ഞൂറിലധികം ചെറുതേനീച്ച പെട്ടികളുമുണ്ട്.

നിരനിരയായി അടുക്കി വച്ചിരിക്കുന്ന പെട്ടികളിൽ സീസണായാൽ നിറയെ തേനുമുണ്ടാകും. പെട്ടികൾ തുറന്ന്, തേനടകൾ എടുത്ത്, തേൻ ശേഖരിക്കുന്നതു അതീവ ശ്രദ്ധയോടെയാണ്. വളരെ സാവധാനത്തിൽ, ഒരീച്ചയെപ്പോലും നോവിക്കാതെ, തേനെടുക്കാൻ പ്രത്യേക പരിശീലനം തന്നെ വേണം.

സൗഹൃദത്തോടെ ഈച്ചകളെ അകറ്റി നിറുത്തി തേനടകൾ പുറത്തെടുക്കാൻ ഫിലിപ്പച്ചനും മകൻ ടോമിനും മരുമകൾ മരിയയ്ക്കും പ്രത്യേക സിദ്ധി തന്നെയുണ്ട്. ബി.ടെക് ബിരുദധാരിയാണു ടോം. മരിയ എം.എസ്.ഡബ്ല്യുക്കാരിയും.

കുത്തുന്ന ഈച്ചകളോടു കൂട്ടുകൂടുന്ന ഫിലിപ്പച്ചനെയും വീട്ടുകാരെയും വിദേശികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെയുള്ള സന്ദർശകർ അദ്ഭുതത്തോടെയാണു നോക്കിക്കാണുന്നത്.

തേനീച്ചകളുടെ ജീവിതം അടുത്തു നിന്നു കണ്ടു സംതൃപ്തിയോടെ മടങ്ങുന്നവരുടെ കൈകളിൽ ആവശ്യത്തിനു തേനുമുണ്ടാകും. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന സന്ദർശകർ ദിനം പ്രതി കുറഞ്ഞത് 30 പേരെങ്കിലുമുണ്ടാകുമെന്ന് ടോം ഫിലിപ്പ് പറഞ്ഞു.

വർഷങ്ങൾക്കു മുന്പ് ഫാം സന്ദർശിച്ചവരിൽ പലരും ഇപ്പോഴും മുടങ്ങാതെ തേൻ വാങ്ങുന്നവരുമാണ്. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ തേനീച്ച വളർത്തൽ മകൻ ടോമിലൂടെ നാലു തലമുറയിൽ എത്തി നിൽക്കുന്നുവെന്നു പറയുന്പോൾ ഫിലിപ്പച്ചന്‍റെ മുഖത്ത് അഭിമാനത്തിളക്കം.

തലമുറ കൈമാറ്റത്തിലൂടെ കടന്നുവരുന്പോൾ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തേനീച്ചകളെ പരിപാലിക്കുന്നതു മുതൽ തേൻ സംഭരിച്ച് വിപണനം നടത്തുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളിലുണ്ടായിട്ടുണ്ട്.

തേനടകൾ കൈകൊണ്ടു പിഴിഞ്ഞ് തേനെടുക്കുന്ന രീതിയായിരുന്നു ഫിലിപ്പച്ചന്‍റെ പിതാവ് മാത്യുവിന്‍റെ കാലത്തുണ്ടായിരുന്നത്. പിന്നീട് എട്ട് അടകൾ വയ്ക്കാവുന്ന എക്സ്ട്രാക്ടറുണ്ടായി.

75 വർഷം പഴക്കമുള്ള അത്തരമൊരു എക്സ്ട്രാക്ടർ പിതാവിന്‍റെ ഓർമയ്ക്കായി ഫിലിപ്പച്ചൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. മേളകളിൽ അത് പ്രദർശിപ്പിക്കാറുമുണ്ട്.

സാങ്കേതിക രംഗം കൂടുതൽ വികസിച്ചതോടെ തേനീച്ച സൗഹൃദ ഉപകരണങ്ങളും ഏറെയുണ്ടായി. കുപ്പികളിൽ നിറച്ചു കടകളിൽ എത്തിച്ചു വിൽക്കുന്ന രീതിക്കൊപ്പം ഓണ്‍ ലൈനായും തേൻ വിറ്റഴിക്കുന്നു.

വിദേശ രാജ്യങ്ങളിലേക്കും കാര്യമായ കയറ്റുമതിയുണ്ട്. ഫിലിപ്സ് ഹണി ഫാം സന്ദർശിക്കുന്ന വിദേശികളാണു കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കൾ. മരിയക്ക് അല്പം തേനീച്ച പാരന്പര്യമുള്ളതിനാൽ സന്ദർശകർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനും കഴിയുന്നു.



പിതാവ് കാഞ്ഞിരപ്പള്ളി കൊച്ചുപൂവത്തുംമൂട്ടിൽ രാജു തേനീച്ച പരിപാലനത്തിൽ ഏറെ തത്പരനാണ്. അദ്ദേഹം നൂറിലേറെ പെട്ടികളിൽ തേനീച്ചകളെ വളർത്തുന്നുമുണ്ട്. അതുകണ്ടാണു മരിയ വളർന്നത്.

30 വർഷം മുന്പ് കോട്ടയം അയർക്കുന്നം മറ്റക്കരയിൽ നിന്ന് കുമളിയിലെത്തിയ ഫിലിപ്പച്ചൻ, 10 പെട്ടികളുമായാണ് തേനീച്ച വളർത്തൽ തുടങ്ങിയത്. ഇന്ന് അത് ഏഴായിരം പെട്ടികളിലേക്കു വളർന്നിരിക്കുന്നു.

സീസണിൽ 60 ടണ്ണോളം തേൻ ഉത്പാദിപ്പിക്കുന്ന ഫിലിപ്പച്ചന്, സംസ്ഥാനത്തും പുറത്തുമായി മുപ്പതിലേറെ ഫാമുകളിൽ തേനീച്ച കോളനികളുണ്ട്. അവിടെ നിന്നെല്ലാമാണു തേൻ ശേഖരിക്കുന്നത്.

മറ്റു കർഷകരിൽ നിന്നു ന്യായമായ വില നൽകി ശുദ്ധമായ തേൻ എടുക്കുന്നുമുണ്ട്. എടുക്കുന്ന തേൻ മുഴുവൻ ഫിലിപ്സ് നാച്ച്വറൽ ഹണി ആൻഡ് ബീ ഫാമിലെത്തിച്ചു ശുദ്ധീകരിച്ചാണു വിതരണം. പെട്ടികളിൽ നിന്നെടുക്കുന്ന പച്ചത്തേനിൽ 25 ശതമാനം വെള്ളമുണ്ടാകും.

രണ്ടു മൂന്നു ദിവസം വെയിലത്തു വച്ചു വെള്ളം വറ്റിച്ച ശേഷമാണു തേൻ ബോട്ടിലുകളിൽ നിറയ്ക്കുന്നത്. ഒരു സീസണിൽ ഒരു പെട്ടിയിൽ നിന്നു 20 കിലോ തേൻ വരെ കിട്ടും. അനുകൂല സാഹചര്യമെങ്കിൽ എട്ടാം പക്കം തേനെടുക്കാം.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് സീസണ്‍. നാലു വർഷത്തിനിടയിലെ ഏറ്റവും നല്ല വിളവെടുപ്പാണ് ഇത്തവണ ലഭിക്കുന്നതെന്ന് ടോം പറഞ്ഞു. എല്ലാ വൻതേനീച്ച പെട്ടികൾക്കു മുകളിലും ചെറുതേനീച്ച കോളനികളുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രമേ തേനെടുക്കാറുള്ളൂ.

ഒരു പെട്ടിയിൽ നിന്ന് ഒരുതവണ കിട്ടുന്ന തേൻ ഏകദേശം 300 ഗ്രാം മാത്രം. എന്നാൽ, ചെറുതേന് നല്ല വിലയുണ്ട്. വൻ തേനീച്ചകളെ അപേക്ഷിച്ച് ചെറുതേനീച്ചകൾക്കു പരിചരണം കുറച്ചു മതി.

തേൻ കൂടാതെ മെഴുകിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്. ഉപോത് പന്നങ്ങളായി ലിപ്ബാമും മോയിസ്ച്ചറൈസറും ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുള്ള തയാറെടുപ്പിലാണു കന്പനിയെന്നു ടോം പറഞ്ഞു.

തേനീച്ച കോളനികൾ വിതരണം ചെയ്യുന്നതിലും ഫിലിപ്പച്ചൻ ഏറെ മുന്നിലാണ്. കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നിരവധി കർഷകരാണു ഫിലിപ്പച്ചന്‍റെ തേനീച്ചകളെ വളർത്തി ആദായമുണ്ടാക്കുന്നത്.

അടുത്തനാളിൽ കണ്ണൂരിലെ ആറളം ഫാമിൽ രണ്ടായിരത്തോളം പെട്ടികൾ എത്തിച്ചു സ്ഥാപിച്ചു കൊടുത്തു. അവയിൽ നിന്ന് വിളവെടുപ്പും തുടങ്ങി. ആന്ധ്രായിൽ ഈ സീസണിൽ മാത്രം 4000 പെട്ടികൾ വിതരണം ചെയ്തു.

നൽഗോണ്ട, മുനങ്കല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പെട്ടികൾ ഏറെയും വിതരണം ചെയ്യുന്നത്. പെട്ടികളുടെ വിലപ്പവും ഗുണനിലവാരവും അനുസരിച്ചാണ് വില. തേൻ ശേഖരിക്കാൻ ഉപയോഗിക്കുന്ന സ്മോക്കർ, തേനടകൾ മുറിക്കാനുള്ള കത്തികൾ, എക്സ്ട്രാക്ടർ തുടങ്ങിയവയും ഫിലിപ്സ് ഹണിയിൽ നിന്നു ലഭിക്കും.

മനോഹരമായ പ്രകൃതിയും വനങ്ങളുടെ സാമീപ്യവും ഭിന്ന ഇനങ്ങളിൽപ്പെട്ട ഒട്ടേറെ പൂക്കളുമുള്ള പ്രദേശമായതിനാലാണ് തേനീച്ചകൾക്കു ശുദ്ധമായ ഹൈറേഞ്ച് തേൻ ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്ന് ഫലിപ്പച്ചൻ പറഞ്ഞു. ഭാര്യ ജയ്മോളും മറ്റു മക്കളായ മിഥുവും നീതുവും തേനീച്ച വളർത്തലിൽ ഏറെ തത്പരരാണ്.

തേനീച്ച പരിപാലനത്തിൽ പൂർണമായും ശ്രദ്ധിച്ചു തുടങ്ങിയതോടെ ഒട്ടേറെ പുരസ്കാരങ്ങളും ഫിലിപ്പച്ചനെ തേടിയെത്തി. ഒരു ദേശീയ അവാർഡും 14 സംസ്ഥാന അവാർഡുകളും 50 തിൽ അധികം ജില്ലാ അവാർഡുകളും ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്.

ഫോണ്‍: 94000 21196, 99614 62885