കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം; ആൺ സുഹൃത്തിനെതിരെ കേസ്
Friday, June 21, 2024 12:05 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ഛത്രപതി സംഭാജിനഗർ ജില്ലയിലുണ്ടായ സംഭവത്തിലാണ് നടപടി.

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ ഇല്ലയോ എന്നറിയാതെ യുവതിക്ക് കാറിന്‍റെ താക്കോൽ കൈമാറിയതിനാൽ അശ്രദ്ധമൂലം മരണത്തിന് കാരണമായതിന് ഇന്ത്യൻ ശിക്ഷാനിയമം 304 (എ) പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കാർ റിവേഴ്‌സ് ഗിയറിലിരിക്കെ അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി ശ്വേത സർവാസെ (23) എന്ന യുവതി മരിച്ചത്. ഉടൻതന്നെ വാഹനം പിന്നിലേക്ക് തെന്നി ക്രാഷ് ബാരിയർ തകർത്ത് സുലിഭഞ്ജൻ പ്രദേശത്തെ താഴ്‌വരയിലേക്ക് മറിഞ്ഞു. ഈ സമയം യുവതിയുടെ സുഹൃത്ത് സൂരജ് മുലെ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് കാറിന്‍റെ അടുക്കൽ എത്താനായത്. യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.

അശ്രദ്ധമൂലമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മ്യൂളിനെതിരെ ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി ഖുൽത്താബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, സംഭവം ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് മരിച്ച ശ്വേതയുടെ ബന്ധു പ്രിയങ്ക യാദവ് ആരോപിച്ചു. അപകടം നടന്ന് അഞ്ച്-ആറ് മണിക്കൂറിന് ശേഷമാണ് ശ്വേതയുടെ മരണത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. അവൾ ഒരിക്കലും റീൽ ഉണ്ടാക്കുകയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.