പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീക്വാർട്ടറിൽ
Thursday, June 27, 2024 3:58 AM IST
ഗെല്‍സന്‍കേര്‍ച്ചന്‍: യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജോർജിയയുടെ ജയം. ഇതോടെ ആദ്യമായി ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റിനെത്തിയ ജോര്‍ജിയ പ്രീക്വാര്‍ട്ടറും ഉറപ്പിച്ചു.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായിരുന്നതുകൊണ്ട് തന്നെ നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ എന്നിവർ ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. ‌‌

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ജോർജിയ ലീഡ് എടുത്തു. ക്വിച്ച ക്വാരത്‌സ്‌ഖെലിയയാണ് ഗോൾ സ്കോറർ. പിന്നീട് 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർജിയ ലീഡ് ഉയർത്തി. ജോർജ് മികോടഡ്സെയാണ് പെനാൽറ്റിൽ വലയിലെത്തിച്ചത്.

ജയിക്കാനായില്ലെങ്കിലും ആറ് പോയിന്‍റോടെ ഗ്രൂപ്പിൽ ഒന്നാമൻമാരായി പോർച്ചുഗലും പ്രീക്വാർട്ടിൽ യോഗ്യത നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.