കണക്കു തീർത്തു
കണക്കു തീർത്തു
Monday, July 8, 2024 1:23 AM IST
ഹരാരെ: സിംബാബ്‌വെയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ട്വന്‍റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ 100 റണ്‍സിന്‍റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്കു കണക്കുതീർത്തു. അരങ്ങേറ്റ അന്താരാഷ്‌ട്ര ട്വന്‍റി-20യിൽ പൂജ്യത്തിനു പുറത്തായ അഭിഷേക് ശർമ (47 പന്തിൽ 100 റണ്‍സ്) രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറി മികവിൽ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റിന് 234 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ സിംബാബ്‌വെ 18.4 ഓവറിൽ 134 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ നായകൻ ശുഭ്മാൻ ഗില്ലിനെ (2) നഷ്ടമായി. പിന്നീട് അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്‌വ‌ാദും (47 പന്തിൽ 77 നോട്ടൗട്ട്) സിംബാബ്‌വെ ബൗളിംഗ് നിരയെ തകർത്തത്. ഇരുവരും 76 പന്തിൽ 137 റണ്‍സാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്. റിങ്കു സിംഗും ഗെയ്ക്‌വാദും ചേർന്ന് സിംബാബ്‌വെ ബൗളർമാരെ കടന്നാക്രമിച്ചതോടെ സ്കോർ കുതിച്ചു. 22 പന്തിൽ 48 റണ്‍സ് നേടിയ റിങ്കു സിംഗും പുറ ത്താകാതെ നിന്നു.


വൻ സ്കോറിലേക്കു മറുപടി നല്കാനെത്തിയ സിംബാബ്‌വെയ്ക്ക് ആദ്യ ഓവറിന്‍റെ മൂന്നാം പന്തിൽ ഇന്നസെന്‍റ് കെയയെ (4) നഷ്ടമായി. പിന്നീട് വെസ്ലി മദെവെരെയും (43 ) ബ്രയൻ ബെന്നറ്റും (9 പന്തിൽ 26) ഇന്ത്യ ബൗളർമാരെ കടന്നാക്രമിച്ചു. ബെന്നറ്റിനെ പുറത്താക്കി മുകേഷ് കുമാർ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. മുകേഷ് കുമാറും ആവേശ് ഖാനും മൂന്നു വിക്കറ്റ് വീതവും രവി ബിഷ്ണോയി രണ്ടു വിക്കറ്റും നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.