കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
Wednesday, July 3, 2024 1:50 AM IST
പത്തനംതിട്ട: ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലയിലേക്ക് ഇനി കണ്ഠരര് ബ്രഹ്‌മദത്തനും. കണ്ഠരര് രാജീവരുടെ മകനായ ബ്രഹ്‌മദത്തൻ (30) ചിങ്ങം ഒന്നിന് നട തുറക്കുന്പോൾ ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതലയിൽ പ്രവേശിക്കും.

ചെങ്ങന്നൂർ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങളിൽനിന്നു മാറിമാറിയാണ് ശബരിമലയിലെ തന്ത്രിമാർ വരുന്നത്. ചിങ്ങം മുതൽ കർക്കടകം വരെയാണ് ഇവരുടെ കാലാവധി. കണ്ഠരര് ബ്രഹ്‌മദത്തൻ കൂടി വരുന്നതോടെ ശബരിമലയിലെ താന്ത്രിക ചുമതലയിൽ തലമുറ മാറ്റം പൂർണമാകുകയാണ്. കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരാണ് നിലവിൽ തന്ത്രി.

അടുത്ത ഊഴം കണ്ഠരര് രാജീവരുടേതാണ്. ഇക്കൊല്ലം ചിങ്ങ മാസ പൂജകള്‍ക്ക് ഓഗസ്റ്റ് 16നാണ് നട തുറക്കുക. അന്നു വൈകുന്നേരം മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും. ശബരിമലയിലെ ചടങ്ങുകളില്‍ കണ്ഠരര് രാജീവരുടെ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാകും.


രാജീവരുടെയും ബിന്ദുവിന്‍റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബംഗ്ളുരൂ ക്രൈസ്റ്റ് കോളജിൽനിന്ന് എല്‍എല്‍ബിക്ക് ശേഷം സ്‌കോട്ട്‌ ലാന്‍ഡില്‍‍ നിന്നാണ് എല്‍എല്‍എം നേടിയത്. തുടര്‍ന്ന് അന്താരാഷ്‌ട്ര കമ്പനിയില്‍ ജോലി ചെയ്തു. ഒരു വര്‍ഷം മുമ്പാണ് ജോലി രാജിവച്ച് കുടുംബത്തിന്‍റെ പാരമ്പര്യ ഉത്തരവാദിത്വം ഏറ്റെടുത്ത് പൂജകളിലേക്കു തിരിഞ്ഞത്.

ഒരു വർഷത്തിനിടെ അച്ഛനൊപ്പം നിരവധി ക്ഷേത്രങ്ങളില്‍ താന്ത്രിക കർമങ്ങളിൽ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലെ പൂജകളിൽ അച്ഛനൊപ്പം ശബരിമലയിലും ബ്രഹ്‌മദത്തൻ ഉണ്ടായിരുന്നു.

എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞപ്പോള്‍ മുതല്‍ പൂജകള്‍ പഠിച്ചു തുടങ്ങിയിരുന്നു.
മണ്ണാറശാല ഇല്ലത്തെ അദ്രിജ അന്തർജനവുമായി ബ്രഹ്‌മദത്തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ആരതിയാണ് സഹോദരി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.