തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനം : ആധികാരികതയ്ക്കു പുതുവെളിച്ചമായി ‘അപ്പോസല്‍ ഓഫ് സെന്‍റ് തോമസ് ഇന്‍ ഇന്ത്യ’
തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനം : ആധികാരികതയ്ക്കു പുതുവെളിച്ചമായി  ‘അപ്പോസല്‍ ഓഫ് സെന്‍റ് തോമസ് ഇന്‍ ഇന്ത്യ’
Wednesday, July 3, 2024 1:50 AM IST
കൊച്ചി: ക്രിസ്തുശിഷ്യനായ മാര്‍ത്തോമാ ശ്ലീഹായുടെ ഭാരതസന്ദര്‍ശനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു പുതിയ ദിശാബോധവും വെളിച്ചവും പകര്‍ന്ന് പുതിയ പഠനഗ്രന്ഥം.

വിശ്വാസധാരകള്‍ക്കപ്പുറത്തും പൊതുസമൂഹത്തിനാകെയും തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനത്തെക്കുറിച്ചുള്ള ആധികാരിക തെളിവുകളുടെ സാധ്യതകള്‍ പങ്കുവയ്ക്കുന്നതാണ് ‘അപ്പോസല്‍ ഓഫ് സെന്‍റ് തോമസ് ഇന്‍ ഇന്ത്യ’ എന്ന പേരിലുള്ള ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.

എഡി 44-50 കാലഘട്ടത്തില്‍ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും 52-72ല്‍ ദക്ഷിണേന്ത്യയിലും മാര്‍ത്തോമാശ്ലീഹ എത്തിയിരുന്നുവെന്നതിനു ചരിത്രപരമായ സൂചനകളുണ്ട്. ഇതിനെ സാധൂകരിക്കുന്ന ആധികാരികവും സമഗ്രവുമായ പഠനങ്ങളും തെളിവുകളും പുസ്തകത്തിലുണ്ട്.


അക്കാലഘട്ടത്തിലെ സമുദ്രയാത്രകള്‍, വ്യാപാരപാതകള്‍, കൊടുങ്ങല്ലൂരിലേക്കു കപ്പലുകളുടെ വരവ്, ഗുണ്ടഫര്‍ രാജാവിന്‍റെ വാഴ്ച സ്ഥിരീകരിക്കുന്ന നാണയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

സഭാചരിത്ര പണ്ഡിതനും കോതമംഗലം രൂപത വികാരി ജനറാളുമായ റവ.ഡോ. പയസ് മലേക്കണ്ടത്തിലാണ് പുസ്തകത്തിന്‍റെ ചീഫ് എഡിറ്റര്‍. റവ. ഡോ. കെ.എസ്. മാത്യു, റവ. ഡോ. ജയിംസ് കുരികിലംക്കാട്ട്, ഡോ. ജെന്നി പീറ്റര്‍ എന്നിവര്‍ എഡിറ്റര്‍മാരാണ്. ഇവരുള്‍പ്പെടെ പത്ത് എഴുത്തുകാരുടെ 14 പ്രബന്ധങ്ങളാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സീറോമലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.