സെർച്ച് കമ്മിറ്റി രൂപീകരിച്ചത് തന്‍റെ ഉത്തരവാദിത്വം; ആര്‍ക്കും തടയാനാകില്ലെന്ന് ഗവര്‍ണര്‍
Saturday, June 29, 2024 1:35 PM IST
തിരുവനന്തപുരം: വിസി നിര്‍ണയത്തിന് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതിലൂടെ തന്‍റെ ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാലാ പ്രതിനിധികളെ നൽകിയില്ലെന്നും ആർക്കും തന്‍റെ ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

"സര്‍ക്കാരിന്‍റെ ഈ വിഷയത്തിലുള്ള നിലപാട് എനിക്കറിയില്ല. സര്‍വകലാശാലകളില്‍ റഗുലര്‍ വൈസ് ചാന്‍സലര്‍ ഉണ്ടാകണം. ഞാന്‍ അത് പലപ്പോഴും അവരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. അവര്‍ അത് തിരസ്‌കരിച്ചു. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ എന്‍റെ ജോലിയെ തടഞ്ഞിട്ട് കാര്യമില്ല. ഞാന്‍ എന്‍റെ ജോലി ചെയ്തു.'- ഗവർണർ പറഞ്ഞു.

ആറുതവണ കേരള സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദേശം. മാധ്യമങ്ങൾ തന്നെ ഇത് റിപ്പോർട്ട് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്. ചാൻസലർക്ക് സെർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശമുണ്ട്. കേരളത്തിലെ പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ റഗുലര്‍ വൈസ് ചാന്‍സലര്‍മാരില്ല. അതില്‍ ആരും വ്യാകുലരാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.