കണ്ണൂർ: തിരുവനന്തപുരത്തു തുടങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്നില്ല. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ഇപി.

കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയത്. യോഗതീരുമാനങ്ങൾക്കിടെ ഇ.പി. ജയരാജൻ കണ്ണൂരിലേക്കു വന്നിരുന്നു.

കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയതിനെക്കുറിച്ച് ഇതുവരെയും ജയരാജൻ പ്രതികരിച്ചിട്ടില്ല. നിലവിൽ, കണ്ണൂരിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.