തൃശൂര്‍: കടങ്ങോട് നീണ്ടൂരിൽ വീടിനുള്ളിൽ അമ്മയുടെയുടെ മകളുടെയും മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നീണ്ടൂർ സ്വദേശിനികളായ രേഖ (35), മകള്‍ ആരതി (10) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ രേഖയുടെ മാതാവ് സുമതിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ, എസ് ഐ ജബ്ബാർ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് അനീഷിന്‍റെ പഴഞ്ഞി ചെറുതുരുത്തിയുള്ള വീട്ടില്‍ നിന്നു ഞായറാഴ്ചയാണ് രേഖയും മകളും നീണ്ടൂരിലെ വീട്ടിലെത്തിയത്.