തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായാണ് ചലചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ ഒരു സംസ്ഥാന സർക്കാർ സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് സമിതിയെ ചുമതലപ്പെടുത്തിയത്. 31\12‌\2019 ൽ സമതി റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ടിലെ ശിപാർശകൾ പ്രാധാന്യം നൽകി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾക്കാണ് ആദ്യം തീർപ്പുണ്ടാക്കിയത്.

സിനിമ മേഖലയിലെ ലൈംഗീക അതിക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും തടയണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ക്രമസമാധാന രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് ഫലപ്രദമായി ഇടപെടാനാകും.

സിനിമ വ്യവസായ മേഖലയിൽ ഇന്‍റേണൽ കംപ്ലയ്ന്‍റ് കമ്മിറ്റി രൂപീകരക്കുക എന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കുമെന്ന് ഉറപ്പാക്കി. വനിതകൾ സംവിധായകരും സാങ്കേതിക പ്രവർത്തകരുമായി വരുന്ന സിനിമകൾക്കായി ബജറ്റ് വിഹിതം സർക്കാർ നീക്കിവച്ചു.

നിലവിൽ ഇത്തരം നാല് സിനിമകൾ സർക്കാർ സഹായത്തോടെ പുറത്തിറക്കി. കമ്മിറ്റിയുടെ ശിപാർശകളിലൊന്ന് സിനിമ സീരിയൽ മേഖലകളിലെ തർക്ക പരിഹാരത്തിനായി ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നായിരുന്നു.

ട്രിബ്യൂണൽ രൂപീകരിക്കണമെന്നുള്ള ശിപാർശയിൽ സർക്കാർ നടപടി സ്വീകരിക്കും. നിലവിലെ സാമ്പത്തില സ്ഥിതിയിൽ ഇത് പരിഗണിക്കാൻ പ്രയാസമുണ്ടെങ്കിലും ഗൗരവമായി എടുത്ത് നടപ്പാക്കും.

ഗ്രൂപ്പുകൾ ഭരിക്കുന്നതാകരുത് സിനിമ. സമൂഹത്തിലെ തെറ്റായ പ്രവണതകൾ സിനിമയിൽ എത്തുന്നത് സ്വാഭാവികമാണ്. സനിമ മേഖലയിലെ ചൂഷണങ്ങൾ ഏത് തരത്തിൽ ആയാലും സർക്കാർ ഇരയ്ക്കൊപ്പമാണ്.

ആരെയും ഫീൾഡ് ഔട്ട് ആക്കാനോ കഴിവില്ലാത്തവർക്ക് അവസരം നൽകാനോ ആരും അധികാരം ഉപയോഗിക്കരുത്. ആശയപരമാ‌യ അഭിപ്രായ ഭിന്നതകൾ സിനിമയെ ശക്തിപ്പെടുത്താനുള്ളതാവണം.

സിനിമ നയത്തിന്‍റ കരട് തയാറാക്കുന്നതിനായി ഷാജി എൻ കരുണിന്‍റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ബോയ് മുതൽ സംവിധായകൻ വരെയുള്ളവരെ പങ്കെടുപ്പിച്ച് ചർച്ച നടത്തിയാണ് സിനിമ നയം രൂപീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.