കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ചിറ്റാര്‍ പുഴയില്‍ വീണു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പഴയിടം കോസ്‌വേയ്ക്കു സമീപം ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ചിറക്കടവ് മൂന്നാം മൈലില്‍ ചെക്ക് ഡാമിനു സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ അരുണ്‍ ചന്ദ്രന്‍റെ (29) മൃതദേഹമാണു കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം നാലിനാണു പുഴയിലെ തടയണയ്ക്കു മുകളില്‍നിന്ന് പുഴയിലേക്കുവീണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. പൊന്‍കുന്നം ഗ്രാമദീപത്ത് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു അരുണ്‍. ഫയര്‍ ഫോഴ്സും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും പൊന്‍കുന്നം പോലീസും നാട്ടുകാരും ചേര്‍ന്ന് തിങ്കളാഴ്ച നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല.

സംഭവസ്ഥലത്തു നിന്നു മുന്നു കിലോമീറ്റര്‍ അകലെ ചിറ്റാർ മണിമലയാറുമായി സംഗമിക്കുന്നയിടം വരെ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയുള്ള നെടുങ്കയം, കോടങ്കയം എന്നീ കയങ്ങളിലും തെരഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിവച്ചു. ഇന്നു മണിമലയാറ്റില്‍ തെരച്ചില്‍ നടത്താനിരിക്കെയാണു മൃതദേഹം കണ്ടെത്തിയത്.