തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഓഗസ്റ്റ് 31ന് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന പ്രകാശ് ജാവദേക്കർ-ഇ.പി. ജയരാജൻ കൂടിക്കാഴ്ച യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ഈ വിവാദം പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ ഇ.പി വിഷയം ചർച്ചയ്ക്ക് വന്നിരുന്നില്ല. അടുത്ത യോഗം ചർച്ച ചെയ്യുമെന്നും അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

ഇ.പിയുടെ നടപടികളോട് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. സംസ്ഥാന സമിതിയിൽ അംഗങ്ങൾ വിഷയത്തിൽ രൂക്ഷമായ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.