കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിന് കൈമാറി. പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പ്രാഥമിക പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. മലയാള സിനിമയിലെ സെക്ഷ്വൽ മാഫിയായെ പുറത്തുകൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.

തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതിലെല്ലാം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.