കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. ആക്രമണത്തിനിടെ വെട്ടേറ്റ കോഴിക്കോട് സ്വദേശി മുരളിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ സ്റ്റേഷനിൽ ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുവച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്‍റോയും തമ്മിൽ സംഘർഷമുണ്ടായി.

അതിനിടെയാണ് ടിന്‍റോ മുരളിയെ വെട്ടിയത്. പോലീസ് സ്ഥലത്തെത്തി ടിന്‍റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.