കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിലും കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷൻ സെന്‍ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ, പാലക്കാട്, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്, തൃശൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.

ഈ ജില്ലകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളില്‍ മാറ്റമുണ്ടാവില്ല. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.