കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എല്‍ഡിഎഫില്‍ വിമര്‍ശനവുമായി രാഷ്ട്രീയ ജനദാതള്‍. മുന്നണിക്ക് ജന പിന്തുണ കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ട് ലഭിച്ചിരുന്നു.എന്നാല്‍ ഇത്തവണ 35 ശതമാനം വോട്ട് മാത്രമേ മുന്നണിക്ക് ലഭിച്ചുള്ളു.

10 ശതമാനം വോട്ട് കുറഞ്ഞത് ഗൗരവകരമായി കാണണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടി ഉണ്ടാകുമെന്ന് ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് -എം മുന്നണിയില്‍ എത്തിയിട്ടും വോട്ട് ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം, ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ആര്‍ജെഡിക്ക് എല്‍ഡിഎഫ് തന്നേ തീരൂവെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുമുന്നണി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് സിപിഐ നേതാവ് സി. ദിവാകരനും ആവശ്യപ്പെട്ടു. മുന്നണിയില്‍ തിരുത്തല്‍ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കം മുന്നണി നടത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.