ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ ജർമനിയിൽനിന്നും ഇന്ത്യയിലേക്ക് തിരിച്ചു. പ്രജ്വൽ വിമാനം ഇറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ലൈംഗികപീഡനം ആരോപിച്ചുള്ള കേസിൽ മുൻകൂർ ജാമ്യം തേടി പ്രജ്വൽ രേവണ്ണ ബംഗളൂരു സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യയിലെത്തി അന്വേഷണസംഘത്തിനു മുന്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽ എത്തിയാൽ പ്രജ്വലിനെ അറസ്റ്റ്ചെയ്യാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു.