നോമിനികള്‍ക്ക് ഗവര്‍ണറുടെയോ സര്‍ക്കാരിന്റെയോ പ്രീതിയുണ്ടെന്നത് ഒരു ഉത്തരമല്ല. വിവേചനാധികാരം പ്രയോഗിക്കുമ്പോഴും അത് നിഷ്പക്ഷവും നീതിപൂര്വകവുമാകണമെന്നും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.
സര്‍വകലാശാലാ രജിസ്ട്രാര്‍ നല്കിയ പട്ടിക തള്ളിയാണ് ഗവര്‍ണര്‍ നാല് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തത്. ഇവര്‍ക്ക് ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന മികവുകള്‍ ഇല്ലെന്നാരോപിച്ച് സര്‍വകലാശാലയുടെ പട്ടികയിലുണ്ടായിരുന്നവരാണ് കോടതിയെ സമീപിച്ചത്.
അഭിഷേക് ഡി. നായര്‍ (ഹ്യുമാനിറ്റീസ്), എസ്.എല്‍. ധ്രുവിന് (സയന്‍സ്), മാളവിക ഉദയന്‍ (ഫൈന്‍ ആര്‍ട്സ്), സുധി സദന് (സ്പോര്‍ട്സ്) എന്നിവരെയാണ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്തത്.
അതേസമയം അക്കാദമിക് വിദഗ്ധരായി സര്‍ക്കാര്‍ നിര്‍ദേശിച്ച ജി. മുരളീധരന് പിള്ള, ഡോ. ഷിജുഖാന്, ആര്. രാജേഷ് എന്നിവര്‍ക്ക് യോഗ്യതയില്ലെന്നാരോപിച്ച് ഡോ. കെ.എന്‍. മധുസൂദനന് പിളള നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.