പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന്‌ രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന്‌  രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
Wednesday, April 24, 2024 1:22 AM IST
കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നതു മാത്രം കേട്ട് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിനു തിരിച്ചുകിട്ടുമെന്ന് രാഹുൽ ഗാന്ധി നല്ലവണ്ണം കണക്കാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂർ പ്രസ് ക്ലബ് ചേംബർ ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി. അൻവർ എംഎൽഎയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാര്യങ്ങൾ പറയുന്പോൾ ഗൗരവം ഉൾക്കൊണ്ട് സംസാരിക്കണം. അല്ലെങ്കിൽ തിരിച്ചുകിട്ടും, അങ്ങനെ തിരിച്ചടി കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധിയുടേത്.

യാത്ര നടത്തിയതിനുശേഷം അദ്ദേഹത്തിനു വലിയ മാറ്റം വന്നതായി ചിലർ സൗഹൃദ സംഭാഷണങ്ങളിൽ എന്നോടു പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളും അതാണു പറയുന്നത്. ഇന്ത്യയിലുടെനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് ഞാനും കരുതിയത്. പക്ഷേ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ രാഷ്‌‌ട്രീയ നേതാവിനു ചേർന്നതല്ല.

കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽനിന്ന് ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്നത് മാത്രം കേട്ട് അക്കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ ഗാന്ധി.

ഗൗരവമുള്ള രാഷ്‌ട്രീയ പ്രവർത്തകനാകാൻ രാഹുൽ ഗാന്ധിക്കു കഴിയുന്നില്ല. അതീവ ഗൗരവമുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നുമില്ല. അപക്വമായ ഈ സമീപനം മനസിലാക്കിയാണു പഴയ പേരിലേക്ക് അദ്ദേഹം തിരിച്ചുപോകരുതെന്നു താൻ വിമർശിച്ചത്. ആ വിമർശനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


വർഗീയതയും വിദ്വേഷവും കലർത്തിയുള്ള വിഷലിപ്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണു പ്രധാനമന്ത്രി നേതൃത്വം നൽകുന്നത്. ബിജെപിയെ പരാജയപ്പെടുത്താനുള്ള പൊതുസാഹചര്യം രാജ്യത്ത് ഉയർന്നുവന്നിട്ടുണ്ട്. അത് ബിജെപിക്കും മനസിലായിത്തുടങ്ങി. അതുകൊണ്ടാണു തീവ്ര വർഗീയ കാർഡ് ഇറക്കിക്കളിക്കുന്നത്‌. രാജ്യത്തെ എല്ലാ സംവിധാനങ്ങളും തങ്ങളുടെ കാൽക്കീഴിലാക്കുക എന്നതാണ് ആർഎസ്എസ് നിലപാട്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പരസ്യമായി ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്‍റെ നിഷ്പക്ഷത വ്യക്തമാക്കണം. ഇത്തരമൊരു നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇടതുപക്ഷം ജനങ്ങൾക്കിടയിൽ വിദ്വേഷത്തിലൂടെ ഭിന്നിപ്പുണ്ടാക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.

ഗുജറാത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടയാൾ പോലും പാർട്ടിവിട്ട് ബിജെപിയിലെത്തുന്നു. ആരും വിശ്വസ്തനല്ലാത്ത അവസ്ഥ. ഏതു കളിയാണു നടന്നതെന്നു പുറത്തുവരേണ്ടതുണ്ട്. ബിജെപിക്കെതിരേ എല്ലായിടത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിൽ എല്ലായിടത്തും ഇടതു തരംഗമാണ്- മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.