ഐപിഎസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് 24ന്
Wednesday, October 21, 2020 1:34 AM IST
തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ പ്രസിഡന്‍റായി മുതിർന്ന ഡിജിപിമാരിൽ ഒരാളായ ടോമിൻ തച്ചങ്കരിയോ ഋഷിരാജ് സിംഗോ വന്നേക്കും. ബൈലാ ഭേദഗതി ചെയ്തതോടെ തെരഞ്ഞെടുപ്പ് ഉറപ്പായി. പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, അഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ പദവികളിലേക്ക് 24നാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് ഒഴികെയുള്ള മറ്റു പദവികളിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കും.

ഡിജിപി, എഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥനാണു പ്രസിഡന്‍റാവേണ്ടത്. ഐജി, ഡിഐജി റാങ്കിലുള്ളവരാണു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സീനിയർ എസ്പിമാർക്കായി ജോയിന്‍റ് സെക്രട്ടറി തസ്തിക മാറ്റിവച്ചിട്ടുണ്ട്. ആദ്യമായാണ് ഐപിഎസ് അസോസിയേഷനിൽ പരസ്യമായ തെരഞ്ഞെടുപ്പ് നടക്കുന്നത്.


തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്നു ഇതുവരെ അസോസിയേഷൻ സെക്രട്ടറി. സ്ഥിരം പ്രസിഡന്‍റുണ്ടായിരുന്നില്ല. യോഗത്തിനെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് അധ്യക്ഷത വഹിക്കുക. 90 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോലീസ് ആക്ടിലെ സെക്‌ഷൻ17 പ്രകാരം അസോസിയേഷൻ പ്രവർത്തനവും തെരഞ്ഞെടുപ്പും ആകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.