മരണത്തിലും പിരിയാത്ത സൗഹൃദം
Monday, September 2, 2024 11:58 PM IST
അമ്പലപ്പുഴ: മരണത്തിലും പിരിയാത്ത സൗഹൃദം കരുമാടി ഗ്രാമത്തെ കണ്ണീരിലായ്ത്തി. അപകടത്തിൽ ജീവൻ പൊലിഞ്ഞ യുവാക്കൾക്ക് യാത്രാമൊഴി.

തകഴി പടഹാരം ജിതിൻ ഭവനിൽ ദേവസ്യാ തോമസ്- ആന്‍സമ്മ ദമ്പതികളുടെ മകന്‍ ജിബിൻ ദേവസ്യ (33), അമ്പലപ്പുഴ ഏഴാം വാർഡ് കരുമാടി വെട്ടിത്തുരുത്തിൽ ജോസഫ്-ഡോളി ദമ്പതികളുടെ മകന്‍ ഡിനു ജോസഫ് (28) എന്നിവരാണ് ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്.

മരണം ഒന്നിച്ച് തട്ടിയെടുത്ത സുഹൃത്തുക്കളുടെ മൃതദേഹം കരുമാടി സെന്‍റ്് നിക്കോളാസ് പള്ളി സെമിത്തേരിയിൽ ഒരേ സമയമാണ് അടക്കം ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഇരുവരുടെയും മൃതദേഹവും വഹിച്ചുള്ള യാത്ര നാട്ടുകാരെ കണ്ണീരിലാഴ്ത്തി.

യുവാക്കളുടെ മരണവിവരം അറിഞ്ഞ് രാവിലെ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ യുവാക്കളും നാട്ടുകാരും തടിച്ചുകൂടി.


വീടുകളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേരാണ് എത്തിയത്. വിദേശത്ത് ജോലിയുള്ള ഡോണി കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തുന്നത്.

നാട്ടിലെത്തിയാൽ ഇരുവരും ഒന്നിച്ചാണ് എവിടെയും പോകുന്നത്. അപകട ദിവസവും ഇരുവരും ഒന്നിച്ച് അമ്പലപ്പുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടെയായിരുന്നു മരണം കീഴടക്കിയത്.
 
  അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കാമപുരം  ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.  മാനന്തവാടിയില്‍നിന്നു തിരുവല്ല വഴി പത്തനംതിട്ടക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഒരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇരുവരുടെയും ജീവൻ പൊലിഞ്ഞു.