തെരുവുനായ്ക്കൾ പെരുകി; മാന്നാറിൽ ജനം ഭീതിയിൽ
Monday, September 2, 2024 11:58 PM IST
മാന്നാർ: മാന്നാറിൽ തെരുവ്നായ ശല്യം സഹിക്കാവുന്നതിലും അപ്പുറത്തേക്ക് രൂക്ഷമായിരിക്കുന്നതായി പരാതി. തെരുവുനായ്ക്കളുടെ പ്രജനനം കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഓരോ പ്രദേശങ്ങളിലും നാലിരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പാർപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാത്തതാണ് ഇവ പെറ്റുപെരുകാൻ കാരണമായത്.
മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിൽ മാത്രമായി നൂറുകണക്കിന് തെരുവുനായ്ക്കളെ കാണാം. പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അലഞ്ഞുതിരഞ്ഞുനടക്കുന്ന തെരുവുനായ്ക്കുട്ടങ്ങൾ നാട്ടുകാരെ ഭീതിയിലാക്കുകയാണ്.
പരസ്പരം കടിച്ചുകീറുന്നു
മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്‍റെ കരകൾ, കുരട്ടിക്കാട് കോട്ടയ്ക്കൽക്കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിയിൽമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം, വിഷവർശേരിക്കര, മൂർത്തിട്ടമുക്ക് കടപ്രമഠം ജംഗ്ഷൻ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുകയാണ്.

പരുമല പള്ളി-പനയന്നാർക്കാവ് റോഡിൽ നായ്കളെ ഭയന്നാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യം ഭയന്ന് ഇപ്പോൾ പ്രഭാത സവാരിക്കിറങ്ങാനും ആരും തയാറാകുന്നില്ല.


പ്ലാസ്റ്റിക് ചാക്കിലും കവറിലുമായി രാത്രികാലങ്ങളിൽ പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്ന അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ എന്നിവ ഭക്ഷിക്കാനെത്തുന്ന നായ്ക്കൂട്ടം അക്രമകാരികളായി മാറുന്ന കാഴ്ചയും പതിവാണ്. ഇവകൾ പരസ്പരം കടിച്ചു കീറുന്നതും വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നു.

പൊറുതിമുട്ടി നാട്ടുകാർ

തെരുവുനായ ശല്യം രൂക്ഷമായതോടെമാന്നാർ പഞ്ചായത്ത് 2022 -23 പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽ അരക്കോടി രൂപ വിനിയോഗിച്ച് തെരുവുനായ്ക്കൾക്കായി ഷെൽട്ടർ നിർമിക്കുന്ന പദ്ധതി പ്രഖ്യാപിക്കുകയും കുട്ടംപേരൂർ മുട്ടേൽ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന 55 സെന്‍റ് സ്ഥലത്ത് പ്രത്യേക സംവിധാനങ്ങളൊരുക്കി നിർമിക്കാനായി പഞ്ചായത്ത് ഭരണ സമിതി തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ജനവാസസ്ഥലത്ത് ആയിരത്തോളം തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനായി ഷെല്‍ട്ടര്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിനെതിരേ സമീപവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഷെൽട്ടർ നിമാണം പഞ്ചായത്ത് ഉപേക്ഷിക്കുകയായിരുന്നു.

കപ്രയിലെ ഷെൽട്ടറും വന്ധ്യംകരണ പദ്ധതിയും മുടങ്ങിയ സ്ഥിതിയിലാണ്. പെറ്റുപെരുകിയ തെരുവ്നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയതോടെ നാട്ടുകാരെ സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.