റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു: പ്രദേശവാസികൾ ദുരിതത്തിൽ
Monday, September 2, 2024 11:58 PM IST
ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡ് കുണ്ടും കുഴിയും വെളളക്കെട്ടും  നിറഞ്ഞ് തകർന്നു തരിപ്പണമായി. യാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ്  യാത്ര ചെയ്യുന്നത്. കാൽ നടയാത്രക്കാരാണ്  ഏറെ ബുദ്ധിമുട്ടുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് വടക്കോട്ട്  ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലുള്ള റോഡ് അവസാനിക്കുന്നത് ഗവ. യുപി സ്കൂളിന് (മലയാളം പള്ളിക്കൂടം) സമീപം ഹരിപ്പാട് പള്ളിപ്പാട് റോഡിലാണ്.

മൂന്നു വർഷം മുമ്പ് എ.എം. ആരിഫ് എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്നും പത്തുലക്ഷം രൂപ ചിലവഴിച്ച് ടാർ ചെയ്തിരുന്നു. എന്നാൽ ബില്ലുമാറുന്നതിനു മുമ്പേ ടാർ മുഴുവൻ ഇളകിപ്പോയി റോഡ് കുളമായത് മിച്ചം.  ഭരണാധികാരികളും രാഷ‌്ട്രീയ -സാമൂഹിക നേതാക്കളും ഈ റോഡിന്‍റെ ദുർഗതിക്കെതിരേ നാളിതുവരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല.റോഡിന്‍റെ ഇരു ഭാഗവും കുറ്റിച്ചെടികൾ വളർന്ന് കാടായി മാറിയിരിക്കുന്നു.

റോഡിന്‍റെ ഓരത്ത് പല ഭാഗത്തും റെയിൽവേ കോൺക്രീറ്റ് സ്ലീപ്പറുകളും അടുക്കിയിരിക്കുകയാണ്. വഴിവിളക്കുകൾ കത്തുന്നില്ല. തെരുവ് നായ്ക്കളുടേയും വിഷപ്പാമ്പുകളുടേയും വിഹാരരംഗമായിമാറിയിരിക്കുകയാണ് ഇവിടം. സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ട്.റെയിൽവേ സ്റ്റേഷനിലേക്ക് നഗരത്തിൽ നിന്ന് ആളുകൾക്ക് വന്നു പോകാൻ തെരഞ്ഞെടുത്ത പ്രധാന റോഡാണ് റെയിൽവേ അധികൃതരുടെ അനാസ്ഥ മൂലം തകർന്നു തരിപ്പണമായി കിടക്കുന്നത്.


റോഡ് ഏറ്റെടുക്കുന്ന സമയത്ത് റെയിൽവേ അധികൃതർ പറഞ്ഞത് റോഡ് ഉയർത്തി ടാർ ചെയ്ത് ഇരുവശത്തും വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെടികൾ നട്ട് സൗന്ദര്യവത്കരിക്കുമെന്നുമായിരുന്നു.എന്നാൽ പറഞ്ഞതൊന്നും ചെയ്യാൻ റയിൽവേ നാളിതുവരെ തയാറായിട്ടില്ല.

സന്ധ്യ കഴിഞ്ഞാൽ റയിൽവേ പരിസരത്തുപോലും വെളിച്ചമില്ല.സ്റ്റേഷൻ പരിസരം മുഴുവൻ പാർക്കിംഗിന് എടുത്തതുകൊണ്ട് സ്റ്റേഷനിലേക്ക് മറ്റു വാഹനങ്ങൾ വരുന്നതിനും പോകുന്നതിനും ബുദ്ധിമുട്ടാണ്. എത്രയും വേഗം സ്റ്റേഷൻ പരിസരവും റെയിൽവേ റോഡിന്‍റെ ഇരുവശങ്ങളും വൃത്തിയാക്കി റോഡ് ഉയർത്തി ടാറിംഗ്‌ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.